Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeNationalമതം മാറുന്നവർക്ക് പട്ടികജാതി പദവിയില്ല, സംവരണവും നിയമപരിരക്ഷയും നഷ്ടമാകും: ഹൈക്കോടതി വിധി...

മതം മാറുന്നവർക്ക് പട്ടികജാതി പദവിയില്ല, സംവരണവും നിയമപരിരക്ഷയും നഷ്ടമാകും: ഹൈക്കോടതി വിധി ശരിവച്ച് സുപ്രീം കോടതി | Scheduled Caste

🎙️ Latest Podcast

ന്യൂഡൽഹി: മതപരിവർത്തനം ചെയ്യുന്നവർക്ക് പട്ടികജാതി പദവി തുടരാനാവില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രമേ ഭരണഘടനാപരമായി പട്ടികജാതി പദവിക്ക് അർഹതയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ഇതോടെ മറ്റു മതങ്ങളിലേക്ക് മാറുന്നവർക്ക് സംവരണ ആനുകൂല്യങ്ങളും പട്ടികജാതി-പട്ടികവർഗ നിയമപ്രകാരമുള്ള പ്രത്യേക പരിരക്ഷയും നഷ്ടമാകും.(Those who convert to another religion do not have Scheduled Caste status, Supreme Court )

ക്രിസ്തുമതം സ്വീകരിച്ച വ്യക്തിക്ക് പട്ടികജാതിക്കാരനായി തുടരാനാവില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ചാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ പി.കെ. മിശ്ര, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക നിരീക്ഷണം നടത്തിയത്. ആന്ധ്ര സ്വദേശിയായ ചിന്താട ആനന്ദ് എന്ന പാസ്റ്റർ നൽകിയ അപ്പീൽ തീർപ്പാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഇടപെടൽ.

തന്നെ ആക്രമിച്ചവർക്കെതിരെ പട്ടികജാതി-പട്ടികവർഗ പീഡന വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ആനന്ദ് കോടതിയെ സമീപിച്ചത്. ആനന്ദ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതിനാൽ പട്ടികജാതി പദവി നഷ്ടപ്പെട്ടുവെന്നും, അതിനാൽ പീഡന വിരുദ്ധ നിയമപ്രകാരമുള്ള വകുപ്പുകൾ ഈ കേസിൽ നിലനിൽക്കില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.