ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ രൂക്ഷമായ സൈനിക സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്ന് ഇറാനോട് തുർക്കി ആവശ്യപ്പെട്ടു. മേഖലയിലെ പ്രധാന ശക്തിയും നാറ്റോ സഖ്യകക്ഷിയുമായ തുർക്കി, ഫോൺ സംഭാഷണത്തിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. (West Asian conflict, Turkey tells Iran to prepare for peace talks)
വെടിനിർത്തലിനായി റഷ്യയും ചൈനയും തങ്ങളെ സമീപിച്ചതായി ഇറാൻ അവകാശപ്പെട്ടു. എങ്കിലും, ആക്രമണം തുടങ്ങിയവർ തന്നെ അത് അവസാനിപ്പിക്കട്ടെ എന്ന കർക്കശമായ നിലപാടിലാണ് ടെഹ്‌റാൻ. തുർക്കിക്ക് നേരെ നടന്ന ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നും ഇറാൻ വിശദീകരിച്ചു.
സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതോടെ യൂറോപ്യൻ യൂണിയൻ അടിയന്തര ചർച്ച വിളിച്ചുചേർത്തു. ജിസിസി രാജ്യങ്ങൾ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, സിറിയ തുടങ്ങി പത്തിലധികം രാജ്യങ്ങൾ ഈ ചർച്ചയിൽ പങ്കെടുത്തു. അയൽരാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്.

