ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും വിജയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ നടക്കുന്ന നീക്കങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ പൊട്ടിത്തെറിക്ക് കാരണമാകുന്നു. ഡിഎംകെയും അണ്ണാ ഡിഎംകെയും കൈകോർത്ത് സർക്കാരുണ്ടാക്കിയാൽ തന്റെ 107 എംഎൽഎമാരും കൂട്ടരാജിവെയ്ക്കുമെന്ന വിജയിന്റെ മുന്നറിയിപ്പ് ദ്രാവിഡ പാർട്ടികളെ ഞെട്ടിച്ചിരിക്കുകയാണ്.(Vijay Threatens Mass Resignation As DMK And AIADMK Plan Alliance To Block TVK)
118 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ 10 പേരുടെ കുറവാണ് നിലവിൽ ടിവികെയ്ക്കുള്ളത്. ഇതിനിടെ ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ബാക്കി ആറ് സീറ്റുകൾക്കായി വിസികെ, മുസ്ലീം ലീഗ് എന്നീ പാർട്ടികളുമായി വിജയ് ചർച്ച നടത്തുകയാണ്. ഈ പാർട്ടികൾ കൂടി പിന്തുണച്ചാൽ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എന്നാൽ ഇതിന് തടയിടാൻ ഡിഎംകെയും അണ്ണാ ഡിഎംകെയും ഒന്നിച്ചാൽ അത് ജനവിധിയോടുള്ള വഞ്ചനയായി ചിത്രീകരിക്കപ്പെടുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
ടിവികെ എംഎൽഎമാർ കൂട്ടമായി രാജിവെച്ചാൽ അത് സംസ്ഥാനത്ത് പകുതിയോളം സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പിന് വഴിവെയ്ക്കും. ഇത് സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. മുസ്ലീം ലീഗ് ഡിഎംകെയെ പിന്തുണയ്ക്കുമെന്ന് സൂചിപ്പിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ് എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Story Summary
The political crisis in Tamil Nadu deepens as Vijay threatens a mass resignation of his 107 MLAs if the DMK and AIADMK form an alliance to keep him out of power. As VCK and IUML prepare to announce their stance, the potential for 107 by-elections looms large, making Vijay a formidable political force.

