ചെന്നൈ: തമിഴ്‌നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തെ (TVK) സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതിനെ ഗവർണർ രാജേന്ദ്ര അർലേക്കർ ന്യായീകരിച്ചു. 118 എംഎൽഎമാരുടെ പിന്തുണ ഹാജരാക്കുന്ന ആരെയും ക്ഷണിക്കാൻ തയ്യാറാണെന്നും എന്നാൽ വിജയെ ക്ഷണിക്കുന്നത് മനപ്പൂർവം വൈകിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. (Internal Rift In DMK Over AIADMK Alliance, Governor Justifies Delay In Inviting Vijay)
എഐഎഡിഎംകെയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിൽ ഡിഎംകെയിൽ ഭിന്നത രൂക്ഷമാകുന്നു. മുതിർന്ന നേതാവ് കനിമൊഴി ഈ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് സൂചന.
എഐഎഡിഎംകെ സഖ്യം ജനം അംഗീകരിക്കില്ലെന്ന് ഇടതുനേതാക്കൾ എം.കെ. സ്റ്റാലിനെ നേരിട്ട് അറിയിച്ചു. ബിജെപി പിന്തുണയോടെയാണോ എഐഎഡിഎംകെ ഈ നീക്കം നടത്തുന്നതെന്ന സംശയം ജനങ്ങൾക്കിടയിൽ ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. സഖ്യത്തിന് ഗുണവും ദോഷവുമുണ്ടെന്നാണ് വിസികെ അധ്യക്ഷൻ തിരുമാവളവൻ പ്രതികരിച്ചത്. എന്നാൽ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് സ്റ്റാലിൻ.
Story Summary
Tamil Nadu Governor Rajendra Arlekar maintains that support from 118 MLAs is mandatory to invite Vijay’s TVK for government formation. Meanwhile, internal rift deepens in DMK as Kanimozhi reportedly opposes an alliance with AIADMK, while Left allies warn Stalin of public backlash.

