ബന്ദ അച്ചേ: ഇൻഡോനേഷ്യയിലെ യാഥാസ്ഥിതിക പ്രവിശ്യയായ അച്ചേയിൽ ടിക്-ടോക് ലൈവിനിടെ ചുംബിച്ചതിന് യുവാവിനും യുവതിക്കും പരസ്യമായി ചാട്ടവാറടി ശിക്ഷ. വിവാഹിതരല്ലാത്ത ഇവർ പരസ്പരം ചുംബിച്ചത് ഇസ്ലാമിക നിയമലംഘനമാണെന്ന് ഷരിയ കോടതി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.(Young couple publicly caned in Indonesia for kissing on TikTok livestream)
22 വയസ്സുകാരനായ യുവാവിനും 25 വയസ്സുകാരിയായ യുവതിക്കും 21 തവണ വീതം ചാട്ടവാറടി നൽകാനാണ് കോടതി വിധിച്ചത്. നാല് മാസം ജയിൽവാസം അനുഭവിച്ചതിനാലാണ് ശിക്ഷ 25-ൽ നിന്ന് 21-ലേക്ക് കുറച്ചത്. ബന്ദ അച്ചേയിലെ ബുസ്താനുസ്സലാറ്റിൻ സിറ്റി പാർക്കിലെ വേദിയിൽ വെച്ച്, മുഖംമൂടി ധരിച്ചവരാണ് നൂറിലധികം പേർ നോക്കിനിൽക്കെ ശിക്ഷ നടപ്പിലാക്കിയത്.
ഫെബ്രുവരി 27-ന് കാറിൽ വെച്ച് ചുംബിക്കുന്ന വീഡിയോ ഇവർ ടിക്-ടോക്കിൽ ലൈവ് ചെയ്തിരുന്നു. ഈ വീഡിയോ വൈറലായതിനെത്തുടർന്ന് ഏപ്രിലിലാണ് ഇവർ അറസ്റ്റിലായത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇൻഡോനേഷ്യയിൽ ഇസ്ലാമിക നിയമം നടപ്പിലാക്കുന്ന ഏക പ്രവിശ്യയാണ് അച്ചേ. 2006-ലെ സമാധാന കരാറിന്റെ ഭാഗമായാണ് മതനിയമങ്ങൾ നടപ്പിലാക്കാൻ പ്രവിശ്യയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.
Story Summary
A young couple in Indonesia’s Aceh province were publicly caned after being convicted by a Sharia court for kissing during a TikTok livestream. The couple received 21 lashes each, a punishment reflecting the province’s strict enforcement of Islamic law. The event has drawn sharp criticism from Amnesty International Indonesia, which described the public caning as a cruel and inhumane human rights violation.

