Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeWorldഒരു ബക്കറ്റിനായി പൊരിഞ്ഞ യുദ്ധം! തടി ബക്കറ്റിനു വേണ്ടി ഇറ്റലിയെ നടുക്കിയ...

ഒരു ബക്കറ്റിനായി പൊരിഞ്ഞ യുദ്ധം! തടി ബക്കറ്റിനു വേണ്ടി ഇറ്റലിയെ നടുക്കിയ പോരാട്ടം; നാൽപതിനായിരം സൈനികർ ഏറ്റുമുട്ടിയ ‘ബക്കറ്റ് യുദ്ധം’| War of the Bucket

🎙️ Latest Podcast

ചരിത്രം പരിശോധിക്കുകയാണ് എങ്കിൽ യുദ്ധങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണുവാൻ സാധിക്കും. രാജ്യത്തിനും പണത്തിനും അധികാരത്തിനും വേണ്ടിയെല്ലാം മനുഷ്യർ തമ്മിൽ തല്ലിയിട്ടുണ്ട്. എന്നാൽ ഒരു ബക്കറ്റ് വരുത്തിവച്ച യുദ്ധത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു ബക്കറ്റിന് വേണ്ടി രണ്ടു ദേശങ്ങൾ തമ്മിൽ യുദ്ധത്തിൽ ഏർപ്പെടുന്നു. കേൾക്കുമ്പോൾ ചിരിതോന്നിയേക്കാം, ഒരു ബക്കറ്റിനു വേണ്ടി ആരെങ്കിലും തമ്മിൽ തല്ലുമോ, എന്നാൽ ഇത് അത്ര നിസാര യുദ്ധമായിരുന്നില്ല. നാൽപതിനായിരത്തിലധികം സൈനികർ പൊരുതിയ മഹാ യുദ്ധം, ബക്കറ്റ് യുദ്ധം. (War of the Bucket )

1325 ൽ ഇറ്റലിയിലാണ് ചരിത്രത്തിലെ ഏറ്റവും വിചിത്രവും എന്നാൽ രക്തരൂഷിതവുമായ ഈ യുദ്ധം അരങ്ങേറുന്നത്. ഇന്ന്, എമിലിയ-റൊമാഗ്ന മേഖലയിൽ സ്ഥിതി ചെയ്യുന്ന ശക്തമായ നഗരങ്ങളായ ബൊളോണയും (Bologna) മോഡെനയും (Modena) ആയിരുന്നു എതിരാളികൾ. സാധാരണ ഓക്ക് മരണത്തിന്റെ തടികൊണ്ട് പണിത ഒരു ബക്കറ്റായിരുന്നു അത്. സാധാരണ തടി കൊണ്ട് ഉണ്ടാക്കിയ ഒരു ബക്കറ്റിനു വേണ്ടിയാണോ ഇത്രയുമധികം മനുഷ്യർ യുദ്ധം ചെയ്തത് എന്ന് തോന്നിപോകും. എന്നാൽ ബൊളോണയ്ക്കും മോഡെനയ്ക്കും പറയാനുണ്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള ശത്രുതയുടെ കഥ.

ബൊലോണയും മൊഡെനയും തമ്മിലുള്ള ദീർഘകാല വൈരാഗ്യം, ബക്കറ്റ് യുദ്ധത്തിൽ കലാശിച്ചു, പ്രധാനമായും ഗുവൽഫുകളും (പോപ്പിന്റെ അധികാരത്തെ പിന്തുണയ്ക്കുന്ന വിഭാഗം) ഗിബെല്ലൈനുകളും (വിശുദ്ധ റോമൻ ചക്രവർത്തിയെ പിന്തുണയ്ക്കുന്ന വിഭാഗം) തമ്മിലുള്ള സംഘർഷമാണ്. ബൊലോണ പോപ്പിനെ പിന്തുണച്ച ഒരു പ്രധാന ഗുവൽഫ് നഗരമായിരുന്നു, അതേസമയം മൊഡെന റോമൻ ചക്രവർത്തിയെ പിന്തുണച്ച ഒരു ഗിബെല്ലൈൻ നഗരമായിരുന്നു. ഈ പ്രധാന പ്രത്യയശാസ്ത്ര വിഭജനങ്ങളും ഇടക്ക് ഇടക്കുള്ള അതിർത്തി ഏറ്റുമുട്ടലുകളിലും നിത്യകഥയായിരുന്നു.

1325-ന്റെ അവസാനത്തോടെ, മോഡെനയിൽ നിന്നുള്ള ഒരു സംഘം സൈനികർ ബൊളോണയുടെ നഗരത്തിലെ ഒരു കിണറ്റിൽ നിന്ന് വെള്ളം കോരാൻ ഉപയോഗിച്ചിരുന്ന ഒരു സാധാരണ തടി ബക്കറ്റ് മോഷ്ടിക്കുന്നു. എന്നാൽ ഇത് ബൊലോണ നഗരവാസികള്ക്ക് വലിയ നാണക്കേടായി മാറി. അങ്ങനെ ഒരു ബക്കറ്റ് ഒരു അഭിമാന പ്രശ്നമായി മാറുന്നു ബക്കറ്റ് തിരികെ നല്കാന് ബൊലോണ ആവശ്യപ്പെടുന്നു. എന്നാൽ ആവശ്യം നിരസിക്കപ്പെട്ടു. അതോടെ സപ്പോളിന നഗരത്തില് യുദ്ധത്തിന് കളമൊരുങ്ങി.

30,000 കാലാൾപ്പടയും 2,000 കുതിരപ്പടയുമായി ബൊളോണയൊരുങ്ങി. എന്നാൽ, മറുവശത്ത് 5,000 കാലാൾപ്പടയും 2,000 കുതിരപ്പടയുമായി മോഡെനയിലുമൊരുങ്ങി. ബൊളോണയെക്കാൾ അംഗബലം മോഡെനക്ക് കുറവായിരുന്നു എങ്കിലും കരുത്തരായിരുന്നു. എന്നാൽ, യുദ്ധത്തെ കുറിച്ച് ലവലേശം അറിവില്ലാത്തവരായിരുന്നു ബൊളോണയിലെ സൈന്യം. ഒടുവിൽ യുദ്ധം ആരംഭിച്ചു, മോഡെന ബൊളോണയെ തോൽപ്പിച്ചു. അങ്ങനെ ബക്കറ്റും നഷ്ടമായി യുദ്ധത്തിൽ തോൽക്കുകയും ചെയ്തു. യുദ്ധത്തിന്റെ അവസാനം രണ്ടായിരത്തോളം മനുഷ്യർക്ക് ജീവൻ നഷ്ടമായി.

ബക്കറ്റിന് വേണ്ടിയല്ല മറിച്ച് തലമുറകൾ നീണ്ടു നിന്ന ശത്രുതയായിരുന്നു യുദ്ധത്തിന് കാരണം എന്നും. മോഡെന യുദ്ധത്തിൽ വിജയിച്ച ശേഷം ഒരു വിജയ സ്മാരകം എന്നപോലെ ആ ഓക്ക് തടിയിലെ ബക്കറ്റ് കൊണ്ടുപോവുകയായിരുന്നു അത്രേ. ഇനി കഥ എന്ത് തന്നെയായാലും ഇന്നും മോഡേനയിലെ പലാസോ കമുനലെ (ടൗൺ ഹാൾ) ഉള്ളിലെ കാമറിനോ ഡെയ് കൺഫിർമാറ്റി എന്ന സുരക്ഷിത അറയിൽ ഈ ബക്കറ്റ് സൂക്ഷിച്ച് വച്ചിട്ടുണ്ട്. സപ്പോളിനോ യുദ്ധം (Battle of Zappolino) എന്നും ഓക്ക് ബക്കറ്റ് യുദ്ധം (Oak Bucket War) എന്നും ബക്കറ്റ് യുദ്ധം അറിയപ്പെടുന്നു.

Summary: In 1325, two Italian city-states — Modena and Bologna — fought a full-scale war over a stolen wooden bucket. What began as a petty act of theft escalated into a bloody battle involving nearly 40,000 soldiers. The so-called War of the Bucket remains one of history’s most absurd yet fascinating wars.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.