കോട്ടയം: പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ജനാധിപത്യ വിധിയെ പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും ഏറെ അഭിമാനത്തോടെയാണ് പദവി ഒഴിയുന്നതെന്നും മുൻ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടം. അധികാരത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.(Diya Binu Pulikkakandam Responds After Losing Pala Municipality Chairperson Post)
ആറുമാസത്തെ ഭരണകാലയളവിൽ അഴിമതിയോ സ്വജനപക്ഷപാതമോ നടത്തിയിട്ടില്ലെന്നും തനിക്കെതിരെ ഉയർന്ന ആരോപണങ്ങളൊന്നും തെളിയിക്കാൻ അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്ക് സാധിച്ചിട്ടില്ലെന്നും ദിയ ബിനു പറഞ്ഞു. ചില കൗൺസിലർമാർ പാർട്ടി വിപ്പ് ലംഘിച്ചാണ് വോട്ട് ചെയ്തത്. വരുംദിവസങ്ങളിൽ കൗൺസിലറായി തുടർന്നു പ്രവർത്തിക്കുമെന്നും പഠനവുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.
യു.ഡി.എഫ് നേതൃത്വത്തിന്റെ നിർദേശങ്ങൾ കൃത്യമായി പാലിച്ചിരുന്നെന്നും വിപ്പ് ലംഘിച്ച കോൺഗ്രസ് അംഗങ്ങൾക്കെതിരെ പാർട്ടി ഉചിതമായ സംഘടനാ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും ബിനു പുളിക്കകണ്ടവും പ്രതികരിച്ചു. 26 അംഗ കൗൺസിലിൽ 17 പേരുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായത്. കോൺഗ്രസിന്റെ നാല് അംഗങ്ങളും ഒരു സ്വതന്ത്രനും വിപ്പ് ലംഘിച്ച് പ്രമേയത്തെ അനുകൂലിച്ചതോടെയാണ് ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായ ദിയ ബിനുവിന് സ്ഥാനം നഷ്ടമായത്.
Story Summary
Former Pala Municipality Chairperson Diya Binu Pulikkakandam responded to her removal via a no-confidence motion, stating that she respects the democratic verdict and leaves the post with pride after a tenure free of corruption allegations. Her father and fellow leader Binu Pulikkakandam expected strict organizational action against the Congress councillors who violated the party whip to support the opposition motion.


