ലണ്ടൻ: 2026 ഫിഫ ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ ജയത്തിന് പിന്നാലെ, തർക്കപ്രദേശമായ ഫോക്ക്‌ലാന്റ് ദ്വീപുകളെച്ചൊല്ലി അർജന്റീന താരങ്ങൾ നടത്തിയ ആഘോഷം ബ്രിട്ടനിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചു. “ലാസ് മാൽവിനാസ് സോൺ അർജന്റീനാസ്” (ഫാക്ക്‌ലാന്റ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്ന ബാനർ ഉയർത്തിപ്പിടിച്ചാണ് അർജന്റീനിയൻ താരങ്ങളായ ലിസാൻഡ്രോ മാർട്ടിനസ്, എൻസോ ഫെർണാണ്ടസ്, ക്രിസ്റ്റ്യൻ റൊമേറോ എന്നിവർ വിജയം ആഘോഷിച്ചത്.(Argentina Players Falkland Banner Controversy Premier League Stars UK Visa Status Secure)
1982-ൽ യുകെയും അർജന്റീനയും തമ്മിൽ നടന്ന യുദ്ധത്തിൽ അഞ്ഞൂറിലധികം അർജന്റീനിയൻ സൈനികരും 255 ബ്രിട്ടീഷ് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഈ ചരിത്രപരമായ തർക്കം മുൻനിർത്തി താരങ്ങൾ ബാനർ ഉയർത്തിയത് ബ്രിട്ടീഷ് രാഷ്ട്രീയക്കാർക്കിടയിലും കായിക പ്രേമികൾക്കിടയിലും കടുത്ത പ്രതിഷേധത്തിന് കാരണമായി. പൊതു നന്മയ്ക്ക് നിരക്കാത്ത ഇത്തരം പ്രവൃത്തികൾ ചെയ്ത കളിക്കാരുടെ വിസ റദ്ദാക്കാൻ യുകെ ഹോം ഓഫീസ് ഇടപെടണമെന്ന ആവശ്യവും ഉയർന്നു.
എന്നാൽ, ഈ സംഭവത്തിന്റെ പേരിൽ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് കളിക്കാരുടെ സേവനം നഷ്ടപ്പെടാനുള്ള സാധ്യത നിയമവിദഗ്ധർ തള്ളിക്കളയുന്നു. തീവ്രവാദം, ദേശീയ സുരക്ഷാ ഭീഷണികൾ, അക്രമത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് മാത്രമേ വിസ റദ്ദാക്കൽ നടപടികൾ സാധ്യമാകൂ എന്നാണ് പ്രമുഖരുടെ വിലയിരുത്തൽ.
Story Summary
Following Argentina’s World Cup victory over England, Premier League stars faced political backlash in the UK for holding a banner laying claim to the Falkland Islands. However, legal experts have dismissed claims that players like Lisandro Martínez and Enzo Fernández could face UK visa cancellations.


