പാരീസ് : പശ്ചിമേഷ്യൻ സംഘർഷത്തിനിടെ അമേരിക്ക നൽകിയ പിന്തുണയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് നന്ദി രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടയിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഗൾഫ് മേഖലയ്ക്ക് ആകെ ആശ്വാസം പകരുന്നതായിരുന്നു അമേരിക്കയുടെ ഇടപെടലുകളെന്ന് യുഎഇ പ്രസിഡന്റ് പറഞ്ഞു.(UAE President meets Donald Trump at G7 summit)
യുഎഇ തങ്ങളുടെ ശക്തമായ പങ്കാളിയാണെന്നും, താൻ അധികാരമേറ്റതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായെന്നും ട്രംപ് മറുപടി നൽകി. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ട്രംപിന്റെ നയങ്ങളെ യുഎഇ നേരത്തെയും പ്രശംസിച്ചിരുന്നു.
ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറന്ന സാഹചര്യത്തിൽ എണ്ണവിലയിൽ കുറവുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് യുഎഇ പ്രസിഡന്റ് ജി7 ഉച്ചകോടിയിൽ പങ്കെടുത്തത്.
Story Summary
UAE President Sheikh Mohamed bin Zayed Al Nahyan met with US President Donald Trump at the G7 summit in France to express gratitude for American support during recent regional conflicts. Trump reaffirmed the strong alliance between the two nations and noted that the partial reopening of the Strait of Hormuz is expected to ease oil prices.

