കറാച്ചി: ഈയാഴ്ച ആദ്യം അറബിക്കടലിൽ തകർന്നുവീണ ചരക്ക് വിമാനത്തിന്റെ കൂടുതൽ അവശിഷ്ടങ്ങൾ പാകിസ്താന്റെ രക്ഷാപ്രവർത്തന സംഘം കണ്ടെടുത്തു. അഞ്ച് ജീവനക്കാരുമായി കാണാതായ വിമാനത്തിന്റെ കൂടുതൽ ഭാഗങ്ങൾ വെള്ളിയാഴ്ചയാണ് കടലിൽ നിന്ന് കണ്ടെടുത്തത്.(Pakistan Cargo Plane Crash More Wreckage Recovered Search For Missing Crew Continues)
കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കെ2 എയർവേസ്’ എന്ന സ്വകാര്യ എയർലൈൻസിന്റെ ബോയിംഗ് 737 കാർഗോ വിമാനമാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഷാർജയിൽ നിന്ന് കറാച്ചിയിലേക്കുള്ള യാത്രയ്ക്കിടെ റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. വിമാനം വേഗത കുറഞ്ഞ് താഴേക്ക് പതിക്കുന്നതായും പെട്ടെന്ന് ദിശ മാറിയതായും റഡാർ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിൽ ബുധനാഴ്ച ബലൂചിസ്താൻ തീരത്തെ ഓറമാരയ്ക്ക് തെക്ക് 53 നോട്ടിക്കൽ മൈൽ മാറിയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും അവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
Story Summary
Search and rescue teams in Pakistan recovered more debris of a K2 Airways Boeing 737 cargo plane that crashed into the Arabian Sea on Tuesday. The aircraft, flying from Sharjah to Karachi, went missing from radar after a rapid descent. While parts of the wreckage were located off the Balochistan coast near Ormara, the five crew members remain missing, and search operations are ongoing.

