Description
Digital Voice of Kerala
Friday, May 29, 2026

Digital Voice of Kerala
HomeWorldഅമേരിക്കയിലെ ഡാലസിൽ ഗ്യാസ് പൈപ്പ്‌ലൈൻ ചോർന്ന് വൻ സ്ഫോടനം: അപ്പാർട്ട്മെന്റ് കെട്ടിടം...

അമേരിക്കയിലെ ഡാലസിൽ ഗ്യാസ് പൈപ്പ്‌ലൈൻ ചോർന്ന് വൻ സ്ഫോടനം: അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നു; 3 മരണം | Dallas Apartment Gas Explosion

🎙️ Latest Podcast

ഡാലസ്: അമേരിക്കയിലെ ഡാലസിൽ ഉണ്ടായ ശക്തമായ ഗ്യാസ് പൈപ്പ് ലൈൻ ചോർച്ച മൂലമുണ്ടായ സ്ഫോടനത്തിൽ അപ്പാർട്ട്മെന്റ് കെട്ടിടം പൂർണ്ണമായും തകർന്നു. സംഭവത്തിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ മൂന്നുപേർ മരിച്ചതായും അഞ്ചുപേർക്ക് പരിക്കേറ്റതായും ഡാലസ് ഫയർ-റെസ്ക്യൂ  അധികൃതർ സ്ഥിരീകരിച്ചു.(Dallas Apartment Gas Explosion Claims Three Lives After Pipeline Damage)

409 ഈസ്റ്റ് ഒമ്പതാം സ്ട്രീറ്റിലുള്ള ‘എൽ റിക്കാർഡോ’ അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് ദുരന്തമുണ്ടായത്. ഗ്യാസ് ചോർച്ചയുണ്ടായതിനെത്തുടർന്ന് ഉച്ചയ്ക്ക് 12:47-ഓടെ അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയായിരുന്നു വൻ സ്ഫോടനം നടന്നത്. 120-ഓളം അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.

കെട്ടിടത്തിന് സമീപം നടന്നുകൊണ്ടിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ, തൊഴിലാളികൾ അബദ്ധത്തിൽ പ്രകൃതി വാതക പൈപ്പ് ലൈൻ തകർത്തതാണ് സ്ഫോടനത്തിന് കാരണമായതെന്ന് ആണ് വിവരം. സംഭവത്തെത്തുടർന്ന് പ്രദേശത്തെ ഗ്യാസ് കണക്ഷനുകൾ വിച്ഛേദിച്ചു. വീടുകൾ നഷ്ടപ്പെട്ടവർക്ക് താമസ സൗകര്യമൊരുക്കിയതായും ദുരിതബാധിതർക്കായി ഡബ്ല്യു.എച്ച്. ആദംസൺ ഹൈസ്കൂളിൽ പുനരധിവാസ കേന്ദ്രം തുറന്നതായും അധികൃതർ അറിയിച്ചു.

Story Summary

A catastrophic gas explosion triggered by a damaged pipeline leveled an apartment building in Dallas, resulting in three fatalities and several injuries. Emergency crews are currently combing through the debris, while city officials provide support and shelter to the displaced residents.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.