ബെയ്‌ജിങ്: ഫിലിപ്പീൻസും അമേരിക്കയും സംയുക്തമായി നടത്തുന്ന വാർഷിക സൈനികാഭ്യാസത്തിൽ ജപ്പാനും പങ്കുചേരുന്നതിനെതിരെ രൂക്ഷവിമർശനവുമായി ചൈന (China Warning US Philippines Japan Drills). രാജ്യങ്ങൾ തമ്മിലുള്ള സൈനിക സഹകരണം പ്രാദേശികമായ പരസ്പര ധാരണയെയും വിശ്വാസത്തെയും തകർക്കുന്നതാകരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
തിങ്കളാഴ്ച ബെയ്‌ജിങ്ങിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ ആണ് ചൈനയുടെ നിലപാട് വ്യക്തമാക്കിയത്. ഏഷ്യ-പസഫിക് മേഖലയ്ക്ക് ഇപ്പോൾ ഏറ്റവും ആവശ്യം സമാധാനവും സുസ്ഥിരതയുമാണെന്ന് അദ്ദേഹം പറഞ്ഞു. പുറത്തുനിന്നുള്ള ശക്തികളെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നത് ഭിന്നതയും ഏറ്റുമുട്ടലും സൃഷ്ടിക്കാൻ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷയുടെ പേരിൽ ഇത്തരം സഖ്യങ്ങൾ രൂപീകരിക്കുന്നത് വരുംകാലത്ത് തിരിച്ചടിയുണ്ടാക്കുമെന്നും ചൈന മുന്നറിയിപ്പ് നൽകി. “സുരക്ഷയ്ക്കായി ഇത്തരം ബാഹ്യശക്തികളെ കൂട്ടുപിടിക്കുന്നത് സ്വന്തം ദേഹത്ത് തീയിടുന്നതിന് തുല്യമാണ്, അത് വിപരീത ഫലമാകും ഉണ്ടാക്കുക,” ഗുവോ ജിയാകുൻ പറഞ്ഞു. മേഖലയിലെ ചൈനയുടെ സ്വാധീനം തടയാൻ അമേരിക്ക നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഈ സൈനികാഭ്യാസത്തെ ബെയ്‌ജിങ് വീക്ഷിക്കുന്നത്.
Summary: China on Monday warned that military cooperation between the United States, the Philippines, and Japan could undermine regional trust and stability. Speaking at a press briefing, Chinese Foreign Ministry spokesperson Guo Jiakun emphasized that the Asia-Pacific region needs peace rather than external forces creating division. He warned that countries tying themselves together for security in this manner could face serious repercussions, describing it as a move that might “backfire.”

