ടെഹ്‌റാൻ: ലിൻഡ്സി ഗ്രഹാമിന്റെ മരണവാർത്തയ്ക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എതിരെ പരസ്യ ഭീഷണിയുമായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ. ജൂലൈ 13-ലെ പ്രധാന ഇറാനി പത്രങ്ങളുടെ ഒന്നാം പേജുകളിലാണ് ട്രംപിനും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും നേരെ പരോക്ഷമായ വധഭീഷണി മുഴക്കിയിരിക്കുന്നത്.(Iranian media threatens Donald Trump and Benjamin Netanyahu)
ഇറാനിലെ പ്രമുഖ ദിനപത്രമായ ‘ഹംഷഹരി’ തങ്ങളുടെ ഒന്നാം പേജിൽ നൽകിയ ചിത്രത്തിൽ, ലിൻഡ്സി ഗ്രഹാമിന്റെ ചിത്രത്തിന് മുന്നിൽ ട്രംപ് മുട്ടുകുത്തി നിൽക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരും ചിത്രത്തിലുണ്ട്. “പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കോളൂ” എന്ന പ്രകോപനപരമായ തലക്കെട്ടോടെയാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ട്രംപിനും മറ്റ് സഖ്യകക്ഷി നേതാക്കൾക്കും സമാനമായ വിധി തന്നെയായിരിക്കും കാത്തിരിക്കുന്നതെന്ന സൂചനയും പത്രം നൽകുന്നു. മറ്റൊരു പ്രമുഖ പത്രമായ ‘വതൻ-ഇ എംറൂസ്’ ലിൻഡ്സി ഗ്രഹാമിനെ “മരണത്തിന്റെ വ്യാപാരി” എന്നാണ് വിശേഷിപ്പിച്ചത്. കടുത്ത ഇറാൻ വിരുദ്ധ നിലപാടുണ്ടായിരുന്ന സൗത്ത് കരോലിന സെനറ്റർ പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്നാണ് മരിച്ചതെന്ന് പത്രം റിപ്പോർട്ട് ചെയ്തു. അതേസമയം, ഇറാൻ ഔദ്യോഗിക ടിവി ചാനലിലെ വാർത്താ അവതാരകൻ ഗ്രഹാമിന്റെ മരണത്തെ “യുദ്ധക്കൊതിയനായ ഒരു ഇറാൻ വിരുദ്ധൻ നരകത്തിലേക്ക് പോയിരിക്കുന്നു, ഇറാൻ ജനതയ്ക്ക് ആശംസകൾ” എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിട്ടുണ്ട്.
Story Summary
Following the sudden demise of anti-Iran US Senator Lindsey Graham, prominent Iranian newspapers featured the news with veiled threats directed at US President Donald Trump and Israeli PM Benjamin Netanyahu. Publications like Hamshahri warned American leaders to “Get Ready for Sudden Death,” sparking concerns among Trump supporters who are now demanding an investigation into the senator’s death due to prior IRGC threats.

