HomeWorld'പണം കൊടുത്ത് ആളുകളെ കൂട്ടി': രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന്...

‘പണം കൊടുത്ത് ആളുകളെ കൂട്ടി’: രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് ഓസ്‌ട്രേലിയയിലെ പ്രവാസി കൂട്ടായ്മ | Melbourne Meets Modi crowd controversy

മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ‘മെൽബൺ മീറ്റ്‌സ് മോദി’ സ്വീകരണ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന കോൺഗ്രസ് ആരോപണത്തിനെതിരെ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസി സംഘടനകൾ രംഗത്ത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും പ്രവാസി കൂട്ടായ്മകളുടെ സംഘാടകർ തുറന്ന കത്തെഴുതി. ഉന്നയിച്ച ആരോപണങ്ങൾ പരസ്യമായി പിൻവലിച്ച് കോൺഗ്രസ് നേതൃത്വം മാപ്പ് പറയണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.(Melbourne Meets Modi crowd controversy, Australian diaspora demands apology from Rahul Gandhi)

ജൂലൈ 9-ന് മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ മുപ്പതിനായിരത്തോളം പ്രവാസികളാണ് പങ്കെടുത്തത്. ഇതിനായി സിഡ്നിയിൽ നിന്ന് മെൽബണിലേക്ക് പ്രത്യേക ചാർട്ടേഡ് വിമാന സർവീസും സംഘാടകർ ഒരുക്കിയിരുന്നു. എന്നാൽ, ഈ ജനപങ്കാളിത്തം കൃത്രിമമായി നിർമ്മിച്ചതാണെന്നും ബിജെപിയും കേന്ദ്ര സർക്കാരും പണം നൽകിയാണ് ആളുകളെ എത്തിച്ചതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. വിദേശ മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചായിരുന്നു കോൺഗ്രസിന്റെ വിമർശനം.

ഈ ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്നും ഇന്ത്യൻ വംശജരെ ആകെ അപമാനിക്കുന്നതാണെന്നും സംഘാടകർ കത്തിൽ വ്യക്തമാക്കി. സിഡ്നി, അഡ്‌ലെയ്ഡ്, പെർത്ത്, ബ്രിസ്ബേൻ തുടങ്ങി ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ സ്വന്തം ചെലവിലാണ് മെൽബണിൽ എത്തിയത്. ബിജെപിയോ ഇന്ത്യൻ സർക്കാരോ ഓസ്‌ട്രേലിയൻ സർക്കാരോ ഇതിനായി ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ല. കഠിനാധ്വാനം ചെയ്ത് സ്വന്തം പണം മുടക്കി എത്തിയ പ്രൊഫഷണലുകളും ബിസിനസുകാരും വിദ്യാർത്ഥികളും അടങ്ങുന്ന സമൂഹത്തെ ‘വാടകയ്ക്ക് എടുത്ത ജനക്കൂട്ടം’ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് അവരുടെ അന്തസ്സിനെ ചോദ്യം ചെയ്യലാണെന്നും സംഘാടകനായ അമിത് കാരന്ത് പറഞ്ഞു. ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയ തർക്കങ്ങളിലേക്ക് പ്രവാസികളെ വലിച്ചിഴയ്ക്കരുതെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

Story Summary

Organisers of PM Narendra Modi’s community reception in Australia have written an open letter to Congress leaders Rahul Gandhi and Mallikarjun Kharge, demanding a public apology. They strongly rejected the Congress party’s allegations that the 30,000-strong crowd at the ‘Melbourne Meets Modi’ event was a “paid” or “manufactured” gathering funded by the BJP.

Clickable Info Box