മുംബൈ: മാളിൽ വെച്ച് തന്റെ വീഡിയോ രഹസ്യമായി പകർത്തിയെന്ന് ആരോപിച്ച് യുവാവിനെ പരസ്യമായി മർദ്ദിച്ച ഇൻഫ്ലുവൻസർ ആയുഷി ശർമ്മയുടെ നടപടി വിവാദമാകുന്നു (Ayushi Sharma Influencer). മർദ്ദനത്തിന്റെ വീഡിയോ ആയുഷി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തിയത്.
മാളിൽ ഷോപ്പിംഗ് നടത്തുന്നതിനിടെ ഒരു യുവാവ് തന്റെ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നതും ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടെന്ന് ആയുഷി അവകാശപ്പെടുന്നു.കടകൾക്കിടയിലുള്ള സ്ഥലത്തേക്ക് മാറിയപ്പോൾ യുവാവിനെ പിടികൂടി ചോദ്യം ചെയ്തെന്നും പിന്നാലെയാണ് മർദ്ദിച്ചതെന്നും വീഡിയോയിൽ പറയുന്നു.
പുറത്തുവന്ന വീഡിയോയിൽ, ആയുഷി യുവാവിന്റെ മുടിയിൽ പിടിച്ചു വലിക്കുന്നതും മുഖത്ത് തുടർച്ചയായി അടിക്കുന്നതും കാണാം. ബഹളം കേട്ട് മാളിലുണ്ടായിരുന്നവർ ഓടിക്കൂടുകയും ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിട്ടുണ്ട്.
സംഭവം പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ രണ്ട് തട്ടിലായി,യുവാവ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലീസിനെ ഏൽപ്പിക്കുകയാണ് വേണ്ടതെന്നും നിയമം കൈയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും വലിയൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇത്തരം നടപടികൾ ക്രൂരമാണെന്നാണ് ഇവരുടെ പക്ഷം.
സ്ത്രീകളുടെ സ്വകാര്യത ലംഘിക്കുന്നവർക്ക് ഇത്തരം ശിക്ഷകൾ അനിവാര്യമാണെന്ന് ചിലർ ആയുഷിയെ പിന്തുണച്ച് കമന്റ് ചെയ്യുന്നു.
യുവാവ് പോലീസിൽ പരാതി നൽകിയോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. നിയമം കൈയ്യിലെടുക്കുന്ന പ്രവണത വർദ്ധിക്കുന്നതിനെതിരെ നിയമവിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചു.
Story Summary: Social media influencer Ayushi Sharma is facing mixed reactions after sharing a video of herself physically assaulting a young man at a mall, alleging he recorded her without consent. While Ayushi claims the man secretly filmed her and recorded her phone calls, many social media users have criticized her for taking the law into her own hands instead of reporting the matter to the police. The video shows her grabbing the man’s hair and slapping him repeatedly.

