HomeWorldപ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാൻ ഇറാനിൽ ജനസാഗരം: ഖമേനിയുടെ സംസ്കാര ചടങ്ങുകൾ...

പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാൻ ഇറാനിൽ ജനസാഗരം: ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു, ഭൗതിക ശരീരം പ്രാർത്ഥനാ സമുച്ചയത്തിൽ, ചുവന്ന പതാക പുതപ്പിച്ചു | Ayatollah Ali Khamenei Funeral

ടെഹ്‌റാൻ: മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ആറു ദിവസം നീണ്ടുനിൽക്കുന്ന ഔദ്യോഗിക സംസ്കാര ചടങ്ങുകൾക്ക് ടെഹ്‌റാനിൽ തുടക്കമായി. ഖമേനിയുടെ ഭൗതികശരീരം ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ സമുച്ചയത്തിൽ എത്തിച്ചു. ദശലക്ഷക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ ഒത്തുകൂടിയിരിക്കുന്നത്.(Ayatollah Ali Khamenei Funeral, Iran begins 6-day state funeral)

ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ പൊതുദർശനത്തിന് ശേഷം സംസ്കാര ചടങ്ങുകൾ വിവിധ ഘട്ടങ്ങളിലായി നടക്കും. ജൂലൈ 9-ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ വെച്ചായിരിക്കും സംസ്കാരം.

ജൂലൈ 4-6: ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ പൊതുദർശനം, തുടർന്ന് തലസ്ഥാന നഗരിയിൽ വിലാപയാത്ര.

ജൂലൈ 7: വിശുദ്ധ നഗരമായ ഖോമിൽ ചടങ്ങുകൾ.

ജൂലൈ 8: ഇറാഖിലെ നജാഫ്, കർബല നഗരങ്ങളിൽ മതപരമായ അനുസ്മരണ ചടങ്ങുകൾ.

ജൂലൈ 9: ജന്മനാടായ മഷാദിൽ മൃതദേഹം സംസ്കരിക്കും.

ഖമനേയിയുടെ ശവപ്പെട്ടിയിൽ മഷാദിലെ ഇമാം റെസ ദേവാലയത്തിൽ നിന്നുള്ള ചുവന്ന പതാക പുതപ്പിച്ചിട്ടുണ്ട്. ഇത് രക്തസാക്ഷിത്വത്തെയും പ്രതിരോധത്തെയുമാണ് സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും മതനേതാക്കളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്നുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പവിത്ര മാർഗരിറ്റ, ബീഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സെയ്യിദ് അത്ത ഹസ്‌നൈൻ എന്നിവർ പങ്കെടുക്കുന്നുണ്ട്. പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയും ചടങ്ങുകളിൽ പങ്കെടുത്തു.

സംസ്കാര ചടങ്ങുകൾ നടക്കുന്ന സാഹചര്യത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പരോക്ഷ നയതന്ത്ര ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്നതിനാൽ ഇറാനിലുടനീളം അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പോലീസ്, റെവല്യൂഷണറി ഗാർഡ് യൂണിറ്റുകൾ, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. ഇറാനിലെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമനേയി പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുന്നത് വലിയ ചർച്ചയായിട്ടുണ്ട്. നേരത്തെയുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റിരുന്നുവെന്നും സുരക്ഷാ കാരണങ്ങളാലാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തതെന്നും റിപ്പോർട്ടുകളുണ്ട്.

Story Summary

Iran has commenced a massive six-day state funeral for the late Supreme Leader Ayatollah Ali Khamenei. His body reached the Grand Mosalla in Tehran, with millions expected to pay their respects across various cities including Qom, Najaf, Karbala, and finally Mashhad on July 9. The event has drawn international delegations, while US-Iran peace talks remain suspended during the mourning period. Heightened security is in place, and the continued absence of new Supreme Leader Mojtaba Khamenei from public ceremonies remains a point of significant global discussion.

WhatsApp Channel Banner

Latest updates

മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരായ പരാമർശം: ധ്യാൻ ശ്രീനിവാസന്റെ പഴയ...

നടൻ ധ്യാൻ ശ്രീനിവാസൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. താൻ മുഖ്യമന്ത്രിയായാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു അവാർഡ് ചടങ്ങിൽ ധ്യാൻ നടത്തിയ തമാശരൂപേണയുള്ള...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ...

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പൂർണ്ണമായി ലഭ്യമായ പശ്ചാത്തലത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ...

‘സാമൂഹിക പ്രവർത്തനത്തിന് ഇറങ്ങുന്നവരെ ഭീഷണിപ്പെടുത്തരുത്, ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ...

തിരുവനന്തപുരം: പൊതിച്ചോറ് വിതരണത്തെച്ചൊല്ലി ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദിവസേന നാലായിരത്തോളം പേർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന സന്നദ്ധ പ്രവർത്തനം ഒരു...

‘അടുത്ത ചിത്രത്തിന് കുറഞ്ഞത് 3 വർഷമെടുക്കും’: ‘ദി ഒഡീസി’ക്ക്...

ഹോളിവുഡിലെ മാന്ത്രിക സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്നതിനിടെ നിർണ്ണായക പ്രഖ്യാപനവുമായി സംവിധായകൻ. തന്റെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമായ 'ദി ഒഡീസി'ക്ക് ശേഷം അടുത്ത ഒരു സിനിമ...

‘ചലോ സൻസദ്’ മാർച്ചിൽ വൻ സംഘർഷം, ഡൽഹി യുദ്ധക്കളം:...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ അട്ടിമറികളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) പാർലമെന്റിലേക്ക് നടത്തിയ 'ചലോ സൻസദ്' മാർച്ചിൽ തലസ്ഥാന നഗരിയിൽ വൻ...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...