മുംബൈ: ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ വിസ്മയ താരം വൈഭവ് സൂര്യവംശിയെ നേരിട്ടപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് ഡൽഹി ക്യാപിറ്റൽസ് പേസർ കെയ്‌ൽ ജാമിസൺ (Kyle Jamieson about Vaibhav Sooryavanshi). ഒരു 15 വയസ്സുകാരനെ തന്റെ ജീവിതത്തിൽ ഇത്രയധികം ഭയന്ന മറ്റൊരു സന്ദർഭമില്ലെന്നാണ് താരം വെളിപ്പെടുത്തിയത്.
രാജസ്ഥാൻ റോയൽസിനായി തകർപ്പൻ ഫോമിലുള്ള വൈഭവ് സൂര്യവംശിയെയും യശസ്വി ജയ്‌സ്വാളിനെയും പുറത്താക്കുക എന്നതായിരുന്നു ഡൽഹിയുടെ പ്രധാന പദ്ധതിയെന്ന് ജാമിസൺ പറഞ്ഞു. താൻ എറിഞ്ഞ യോർക്കറിലാണ് സൂര്യവംശി പുറത്തായത്. സൂര്യവംശിയെ പുറത്താക്കിയ ശേഷം ജാമിസൺ നടത്തിയ അമിതാവേശത്തിലുള്ള സെൻഡ് ഓഫ് വലിയ വിവാദമായിരുന്നു. ഇതിന്റെ പേരിൽ ഐപിഎൽ ഗവേണിംഗ് കൗൺസിൽ താരത്തെ ശാസിക്കുകയും ചെയ്തിരുന്നു. “അവൻ വെറുമൊരു 15 വയസ്സുകാരനാണ്, ഇത്രയും ദേഷ്യം കാണിക്കണോ” എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ജാമിസണെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
പരിക്കേറ്റ ലുങ്കി എൻഗിഡിക്ക് പകരക്കാരനായാണ് ജാമിസൺ ടീമിലെത്തിയത്. പുതിയ പന്തിൽ തന്റെ പങ്കാളിയായി എത്തിയ മിച്ചൽ സ്റ്റാർക്കിന്റെ പ്രകടനത്തെയും ജാമിസൺ പുകഴ്ത്തി. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ സ്റ്റാർക്കിന്റെ പ്രകടനം ഡൽഹിക്ക് നിർണ്ണായകമായി. സൂര്യവംശിയെ നേരത്തെ പുറത്താക്കാൻ സാധിച്ചെങ്കിലും റിയാൻ പരാഗ്, ധ്രുവ് ജുറൽ എന്നിവരുടെ കരുത്തിൽ രാജസ്ഥാൻ 225 റൺസ് നേടിയിരുന്നു. യുവതാരത്തെ പുറത്താക്കാൻ കൃത്യമായ പ്ലാനിംഗ് നടത്തിയിരുന്നെന്നും അത് ഫലിച്ചതിൽ സന്തോഷമുണ്ടെന്നും ജാമിസൺ ഐപിഎൽ വെബ്‌സൈറ്റിലൂടെ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.
Summary: Delhi Capitals pacer Kyle Jamieson opened up about his encounter with Rajasthan Royals’ 15-year-old sensation Vaibhav Sooryavanshi in IPL 2026. Jamieson admitted he had never been so “fearful” of a teenager on the field. While his yorker successfully dismissed the young prodigy, Jamieson faced backlash and a reprimand from the IPL Governing Council for his aggressive send-off celebration. He also praised teammate Mitchell Starc for his crucial three-wicket haul, noting that removing RR’s top order was key to their strategy.

