ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ചടങ്ങിലെ പ്രോട്ടോക്കോളിനെച്ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെതിരെ ഡിഎംകെയും സിപിഐയും രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ ടിവികെ-ഡിഎംകെ പോര് കടുത്തു.(Vande Mataram Controversy In CM Vijay Swearing In Ceremony DMK Hits Out)
തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായ ‘തമിഴ് തായ് വാഴ്ത്തിനെ’ അവഗണിച്ച് വന്ദേമാതരത്തിന് പ്രാധാന്യം നൽകിയെന്നാണ് പ്രധാന ആരോപണം. വന്ദേമാതരം ആലപിച്ചതിലൂടെ വിജയ് ബിജെപിയെ പ്രീതിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ഡിഎംകെ ആരോപിച്ചു. ബംഗാളിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പോലും വന്ദേമാതരം ആലപിക്കാറില്ലെന്ന് ഡിഎംകെ ഹാൻഡിലുകൾ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ പാരമ്പര്യം ഇതല്ലെന്നും തമിഴ് തായ് വാഴ്ത്ത് എന്തുകൊണ്ട് മൂന്നാമതായി പോയെന്നും സിപിഐ ചോദിച്ചു.
ഡിഎംകെയുടെ ആരോപണങ്ങൾക്ക് ടിവികെ മറുപടി നൽകി. സ്റ്റാലിൻ മുഖ്യമന്ത്രിയായിരിക്കെ, ഗവർണർ ചുമതലയേറ്റ ചടങ്ങിൽ വന്ദേമാതരം ആലപിച്ചിരുന്ന കാര്യം ടിവികെ അനുകൂലികൾ ഓർമ്മിപ്പിച്ചു.
Story Summary
A political controversy has erupted in Tamil Nadu following the inclusion of ‘Vande Mataram’ in CM Vijay’s swearing-in ceremony. DMK and CPI accused Vijay of ignoring the state anthem ‘Tamil Thai Vazhthu’ to please the BJP. TVK supporters retaliated by sharing old videos of similar protocols during DMK’s tenure.

