നിപ ബാധിച്ചവർക്ക് മരണസാധ്യത 70 ശതമാനം വരെ; കോവിഡിന് മൂന്ന് ശതമാനം -പഠനം
Updated: Sep 16, 2023, 13:43 IST

ന്യൂഡൽഹി: കോവിഡ് വൈറസിനെ അപേക്ഷിച്ച് നിപ വൈറസ് ബാധ ഉണ്ടാകുന്നവരുടെ മരണസാധ്യത 70 ശതമാനമാണെന്ന് പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐ.സി.എം.ആർ) മേധാവി ഡോ. രാജീവ് ബാഹ്ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിനെ അപേക്ഷിച്ച് 40 മുതൽ 70 ശതമാനം വരെ കൂടുതലാണ് നിപ വൈറസ് ബാധിതരുടെ മരണ സാധ്യത. കോവിഡ് വൈറസിൽ ഇത് 2-3 ശതമാനം വരെയാണ്.

കേരളത്തിൽ നിപ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ആസ്ട്രേലിയയിൽ നിന്ന് 20ലേറെ ഡോസുകൾ മോണോക്ലോണൽ ആന്റിബോഡി ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 2018ൽ സമാനരീതിയിൽ ആന്റിബോഡി ആസ്ട്രേലിയയിൽ നിന്ന് എത്തിച്ചിരുന്നു. നിലവിൽ 10 രോഗികൾക്കുള്ള ആന്റിബോഡി മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ ആന്റിബോഡി ചികിത്സയിലൂടെ ഇന്ത്യക്ക് പുറത്ത് നിപ ബാധിച്ച 14 പേരെ സുഖപ്പെടുത്താൻ സാധിച്ചതായും ഡോക്ടർ അവകാശപ്പെട്ടു.