

ബെത്തിയ: ബീഹാറിലെ ബെത്തിയയിൽ ഗാർഹിക പീഡനത്തിനും അനധികൃതമായി ആയുധം കൈവശം വെച്ചതിനും ഭർത്താവിനെ പിടികൂടാൻ സഹായിച്ചത് ഭാര്യ (Illegal Weapon Arrest). ബെത്തിയ മുഫസ്സിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മഹനാഗനി സ്വദേശിയായ രമേഷ് പാസ്വാനെയാണ് ഭാര്യ സുനിതാ ദേവിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.
തന്റെ ഭർത്താവ് തന്നെ നിരന്തരം മർദ്ദിക്കുന്നുണ്ടെന്നും കിടക്കയ്ക്കടിയിൽ തോക്ക് ഒളിപ്പിച്ചിട്ടുണ്ടെന്നും കാണിച്ച് സുനിത '112' വഴി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ രമേഷ് പാസ്വാന്റെ കിടക്കയ്ക്കടിയിൽ നിന്ന് സ്വർണ്ണ നിറത്തിലുള്ള നാടൻ തോക്ക് കണ്ടെടുത്തു.
ദേഷ്യം വരുമ്പോൾ ഭർത്താവ് ഈ തോക്ക് ഉപയോഗിച്ച് തന്നെ കൊല്ലുമെന്ന് ഭയപ്പെട്ടതിനാലാണ് പോലീസിനെ വിവരമറിയിച്ചതെന്ന് സുനിത പറഞ്ഞു. പ്രതിക്കെതിരെ ആംസ് ആക്ട് പ്രകാരം കേസെടുത്ത് പോലീസ് ജയിലിലേക്കയച്ചു. ആയുധം എവിടെ നിന്നാണ് ലഭിച്ചതെന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. കുറ്റകൃത്യങ്ങൾക്കെതിരെ ധീരമായി പ്രതികരിച്ച സുനിതയെ ജില്ലാ പോലീസ് സൂപ്രണ്ട് (SP) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.
In a display of immense courage, a woman named Sunita Devi in Bettiah, Bihar, got her husband arrested for domestic violence and illegal possession of a firearm. Sunita called the Dial 112 helpline, informing police that her husband, Ramesh Paswan, regularly assaulted her and had hidden a golden-colored country-made pistol under his bed. Acting swiftly, the Mufassil police raided the house and recovered the weapon. Ramesh Paswan has been charged under the Arms Act and sent to judicial custody, while authorities praised Sunita Devi's alertness in preventing a potential tragedy.