ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ സേനയുടെ ശക്തമായ നടപടി. ലഷ്കറെ തോയിബ ഭീകരരായ ആദിൽ അഹമ്മദ് തോക്കർ, ഹാറൂൺ റഷീദ് എന്നിവരുടെ കുടുംബവീടുകളാണ് രാത്രി നടന്ന ഓപ്പറേഷനിൽ തകർക്കപ്പെട്ടത് (Two Terrorists’ Family Homes Demolished). കഴിഞ്ഞ വർഷം ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ തകർത്ത ആദിൽ തോക്കറിന്റെ വീട്, കുടുംബം കുറച്ചുമാസങ്ങൾക്ക് മുൻപ് പുനർനിർമ്മിച്ചിരുന്നുവെങ്കിലും അതും ഇപ്പോൾ സുരക്ഷാ സേന സ്ഫോടനത്തിലൂടെ തകർത്തു. അനന്ത്നാഗിൽ ഡ്യൂട്ടിക്കിടെ ഹെഡ് കോൺസ്റ്റബിൾ ആഷിഖ് അഹമ്മദ് ഖുറേഷി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് വലിയ തോതിലുള്ള റെയ്ഡുകളും പരിശോധനകളും ആരംഭിച്ചത്.
ഭീകരവാദ ശൃംഖലകൾക്കതിരെയുള്ള ശക്തമായ നടപടിയുടെ ഭാഗമായി കശ്മീട്ടിലുടനീളം നടന്ന തെരച്ചിലിൽ 2,000-ത്തോളം സംശയാസ്പദമായ ഓവർ ഗ്രൗണ്ട് വർക്കർമാരെ (OGW) സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീനഗറിൽ മാത്രം 700 പേരെയും, ബാർമുല്ലയിൽ 178 പേരെയും, ബുദ്ഗാമിൽ 200 പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഭീകരവാദത്തിന് പിന്തുണ നൽകുന്ന ആവാസവ്യവസ്ഥയെ പൂർണ്ണമായി തകർക്കുക ലക്ഷ്യമിട്ടാണ് ഈ വലിയ തോതിലുള്ള പരിശോധനകൾ പുരോഗമിക്കുന്നത് എന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
Summary: Security forces demolished the family homes of two long-active Lashkar-e-Toiba terrorists in Kashmir and detained nearly 2,000 suspects in a massive crackdown following a terror attack in Anantnag that claimed the life of a policeman.


