HomeNational'ജനങ്ങൾക്കായി വന്നവനാണ് ഈ വിജയ്, ഞാൻ പോലീസിനെ വിശ്വസിച്ചു, അവർ ദുരന്തത്തിൻ്റെ...

‘ജനങ്ങൾക്കായി വന്നവനാണ് ഈ വിജയ്, ഞാൻ പോലീസിനെ വിശ്വസിച്ചു, അവർ ദുരന്തത്തിൻ്റെ ഉത്തരവാദിത്തം എൻ്റെ തലയിലിട്ടു’: കരൂരിലെത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയ് | Tamil Nadu Chief Minister Joseph Vijay

കരൂർ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് ശേഷം ആദ്യമായി പ്രദേശത്ത് തിരിച്ചെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ ജോസഫ് വിജയ്, അന്നത്തെ പോലീസിനും ഡിഎംകെയ്ക്കുമെതിരെ കടുത്ത വിമർശനവുമായി രംഗത്ത്. 2025 സെപ്റ്റംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിജയ് പ്രസംഗിക്കേണ്ടിയിരുന്ന റാലിയിലാണ് വൻ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്. സംഭവദിവസം പോലീസ് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും പോലീസിനെ പൂർണ്ണമായി വിശ്വസിച്ചതാണ് തനിക്ക് പറ്റിയ പിഴവെന്നും വിജയ് തുറന്നടിച്ചു.(Tamil Nadu Chief Minister Joseph Vijay Slams DMK And Police Over Karur Stampede Tragedy)

തന്റെ ജീവിതത്തെ ഇന്നും വേട്ടയാടുന്ന ഏറ്റവും വേദനാജനകമായ നിമിഷമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതത്തിൽ എത്ര വലിയ വിജയം നേടിയാലും ഇത്തരം ചില സംഭവങ്ങൾ നമ്മെ തളർത്തും. ഞാൻ കരൂരിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ പോലീസിന് എന്നെ തടയാമായിരുന്നു. പരിപാടി റദ്ദാക്കാൻ അവർക്ക് എല്ലാ അവകാശവുമുണ്ടായിരുന്നു. എന്നാൽ അവർ അതിന് തയ്യാറായില്ല, പകരം എന്നെ വേദിക്കടുത്തേക്ക് നയിക്കുകയാണ് ചെയ്തത്. ഇതിന് പിന്നിൽ യഥാർത്ഥത്തിൽ ആരാണ്? ആരാണ് ഇത് ആസൂത്രണം ചെയ്തത്, ദുരന്തസമയത്ത് തമിഴ്‌നാട് ഭരിച്ചിരുന്ന ഡിഎംകെയെ ലക്ഷ്യമിട്ട് വിജയ് ചോദിച്ചു.

ദുരന്തത്തിന് ശേഷം താൻ പുലർത്തിയ മൗനത്തെ പരിഹസിച്ചവർക്കുള്ള മറുപടിയും അദ്ദേഹം നൽകി. നിരപരാധികളായ കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ട വേദനയിൽ ഞാൻ തകർന്ന് വീട്ടിലിരുന്നപ്പോൾ ഞാൻ ഒളിച്ചോടിയെന്നാണ് അവർ പരിഹസിച്ചത്. എന്നാൽ അവിടെ ആവശ്യത്തിന് പോലീസിനെ വിന്യസിച്ചിരുന്നോ? അവർ ലജ്ജയില്ലാതെ കുറ്റം എന്റെ മേൽ ചുമത്തി, എം.കെ. സ്റ്റാലിൻ നിയമസഭയിൽ രാഷ്ട്രീയം കളിച്ചു, വിജയ് ആരോപിച്ചു. തന്റെ പാർട്ടിയുടെ വിജയക്കുതിപ്പ് തടയാൻ രാഷ്ട്രീയ എതിരാളികളും പോലീസും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ഈ ദുരന്തമെന്ന് അദ്ദേഹം ആവർത്തിച്ചു.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള വിജയ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ഡിഎംകെ സുപ്രീം കോടതിയെയും മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ജോലി നൽകുന്നത് വഴി കേട്ടുകേൾവിയില്ലാത്ത വിധം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ഡിഎംകെയുടെ വാദം. എന്നാൽ സുപ്രീം കോടതി ഡിഎംകെയുടെ ഹർജി തള്ളുകയും “മുഖ്യമന്ത്രി വിജയ് ഈ കേസിൽ പ്രതിയല്ലെന്നും കോടതിക്ക് മുഖ്യമന്ത്രിയുടെ നയങ്ങളിൽ ഇടപെടാനാകില്ലെന്നും” വ്യക്തമാക്കി. ഇതിന് പിന്നാലെ വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചും ജോലി നൽകാനുള്ള തമിഴ്‌നാട് സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാൻ വിസമ്മതിക്കുകയും ഇരകളുടെ കുടുംബങ്ങൾക്ക് നിയമന ഉത്തരവ് കൈമാറാൻ അനുമതി നൽകുകയും ചെയ്തു.

Story Summary

Tamil Nadu Chief Minister Joseph Vijay strongly criticized the police and the opposition DMK during his first visit to Karur since the tragic September 2025 stampede that killed 41 people. Vijay accused the then-ruling DMK and police of conspiring to derail his campaign and shifting the blame onto him, while also defending his post-tragedy silence. Meanwhile, the Madras High Court cleared the path for his government to issue jobs to the victims’ families, dismissing DMK’s legal challenges.

WhatsApp Channel Banner

Latest updates

പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; ഓട്ടോഡ്രൈവർക്കു 37...

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഓട്ടോഡ്രൈവർക്കു 37 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി (Child sexual...

കൗൺസിലർ സുഗതന്റെ അവധി അപേക്ഷ: ആഭ്യന്തര വകുപ്പ് അണ്ടർ...

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ (R Sugathan) അവധി അപേക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിയുടെയോ വകുപ്പ് സെക്രട്ടറിയുടെയോ അനുമതിയില്ലാതെ...

ശക്തമായ മഴ മുന്നറിയിപ്പ്: വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും...

കൽപ്പറ്റ: ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു (Wayanad rain holiday). കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച്...

ടെക്സ്റ്റ് മെസേജ് തട്ടിപ്പുകൾ വർധിക്കുന്നു; ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതമാക്കാൻ...

കൊച്ചി: രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകളുടെ ഉപയോഗം വൻതോതിൽ വർധിച്ചതോടെ ഓൺലൈൻ സാമ്പത്തിക ഇടപാടുകളും കൂടുതൽ വ്യാപകമായിട്ടുണ്ട് (SMS fraud). അതിനൊപ്പം തന്നെ വ്യാജ ടെക്സ്റ്റ് മെസേജുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകളും ഉയരുകയാണ്. ഭയം,...

കെസിഎൽ മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ; ഉദ്ഘാടന...

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിന്റെ മത്സരക്രമം പ്രഖ്യാപിച്ചു (Kerala Cricket League). ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ നീളുന്ന ടൂർണമെന്റിൽ...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...