ചെന്നൈ: സംസ്ഥാന ഗതാഗത കോർപ്പറേഷനുകൾക്ക് അധിക വരുമാനം കണ്ടെത്തുന്നതിനായി ബസുകളിൽ വിപുലമായ കാർഗോ കംപാർട്ട്മെന്റുകൾ സ്ഥാപിക്കാൻ തമിഴ്‌നാട് ഗതാഗത വകുപ്പ് നടപടികൾ ആരംഭിച്ചു. സ്വകാര്യ ഓംനി ബസുകളുടെ മാതൃകയിലാണ് സർക്കാർ ബസുകളിലും മാറ്റങ്ങൾ വരുത്തുന്നത്.(Tamil Nadu Bus Retrofitting For Cargo Operations Vehicle Tracking Device Price Fixed)
മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നിർദ്ദേശപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഒഴികെയുള്ള ഏഴ് സംസ്ഥാന ഗതാഗത കോർപ്പറേഷൻ ബസുകളിലൂടെ കൊറിയറുകളും വാണിജ്യ സാധനങ്ങളും കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് എത്തിച്ചുനൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചെന്നൈ പല്ലവൻ ശാലയിലെ സെൻട്രൽ ഇലക്ട്രിക് ബസ് ഡിപ്പോ-1 ൽ നടക്കുന്ന കാർഗോ നിർമ്മാണ ജോലികൾ ഗതാഗത മന്ത്രി നേരിട്ടെത്തി വിലയിരുത്തി.
ഇതോടൊപ്പം പൊതുഗതാഗത വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൽ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസുകളുടെ അമിതവില നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏകീകൃത നിർബന്ധിത നിരക്ക് പ്രഖ്യാപിച്ചു. ഐ.എസ്-140 മാനദണ്ഡപ്രകാരമുള്ള ട്രാക്കിംഗ് ഉപകരണത്തിന് ഒരു വർഷത്തെ സബ്‌സ്‌ക്രിപ്ഷനും രണ്ട് സിം കാർഡും ഉൾപ്പെടെ പരമാവധി 5,099 രൂപയും അധികമായി സ്ഥാപിക്കുന്ന പാനിക് ബട്ടണിന് 150 രൂപയുമാണ് സർക്കാർ നിശ്ചയിച്ച പരമാവധി നിരക്ക്.
Story Summary
To boost revenue for state transport corporations, the Tamil Nadu transport department has begun retrofitting cargo compartments in government buses under Chief Minister C. Joseph Vijay’s directive. Additionally, the state government fixed a ceiling price of Rs 5,099 plus GST for AIS-140 compliant vehicle location tracking devices in public transport.


