ന്യൂഡൽഹി: മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അമിതാഭ് താക്കൂറിനെതിരായ നാല് അച്ചടക്ക നടപടികളും ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉത്തർപ്രദേശ് സർക്കാരിനും കേന്ദ്രസർക്കാരിനും സുപ്രീം കോടതി നിർദ്ദേശം നൽകി. വെള്ളിയാഴ്ചയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.(Supreme Court directs completion of disciplinary proceedings against Amitabh Thakur in 6 months)
1992 ബാച്ച് യുപി കേഡർ ഉദ്യോഗസ്ഥനായിരുന്ന അമിതാഭ് താക്കൂറിനെ, 2021 മാർച്ച് 23-നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർബന്ധിത വിരമിക്കലിന് വിധേയനാക്കിയത്. വിവിധ വകുപ്പുതല അന്വേഷണങ്ങൾക്കും അച്ചടക്ക നടപടികൾക്കും ശേഷം, പൊതുതാല്പര്യം മുൻനിർത്തി അദ്ദേഹത്തെ സർവീസിൽ നിലനിർത്തുന്നത് ഉചിതമല്ലെന്ന് വിലയിരുത്തിയാണ് ഈ നടപടി സ്വീകരിച്ചത്. യഥാർത്ഥത്തിൽ 2028 വരെ സർവീസിൽ തുടരാൻ അർഹതയുണ്ടായിരുന്ന ഉദ്യോഗസ്ഥനെയാണ് അച്ചടക്ക നടപടികളുടെ അടിസ്ഥാനത്തിൽ നേരത്തെ വിരമിപ്പിച്ചത്.
നിലവിൽ താക്കൂറിനെതിരെ നിലനിൽക്കുന്ന നാല് അച്ചടക്ക നടപടികൾ നിശ്ചിത സമയപരിധിക്കുള്ളിൽ അവസാനിപ്പിക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
Story Summary
The Supreme Court has directed the Uttar Pradesh government and the Centre to finalize four pending disciplinary proceedings against former IPS officer Amitabh Thakur within six months. Thakur, a 1992-batch officer, was compulsorily retired in March 2021 due to being deemed “unfit” for service following various departmental inquiries.

