ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിലുണ്ടായ ധാരണയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഈ കരാർ മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള സാമ്പത്തിക വ്യവസ്ഥയെയും ജനജീവിതത്തെയും ദോഷകരമായി ബാധിച്ച ഈ സംഘർഷം അവസാനിക്കുന്നത് ഏറെ ആശ്വാസകരമാണെന്ന് എക്‌സിലെ കുറിപ്പിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ( PM Modi Welcomes US-Iran Peace Deal)
സമുദ്രയാത്രയുടെ സ്വാതന്ത്ര്യവും വാണിജ്യവും ഈ കരാറിലൂടെ സുഗമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലനിൽക്കുന്ന മറ്റ് വിഷയങ്ങളിൽ കൂടി ചർച്ചകൾ നടത്തി ഒരു സുസ്ഥിരമായ അന്തിമ ഉടമ്പടിയിലേക്ക് എത്താൻ സാധിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതും യുഎസ് നാവിക ഉപരോധം നീക്കുന്നതും ഉൾപ്പെടെയുള്ള നിർണ്ണായക തീരുമാനങ്ങൾ ലോകത്തെ ഇന്ധന വിതരണത്തെയും വ്യാപാരത്തെയും വലിയ രീതിയിൽ സഹായിക്കും.
I welcome the understanding reached between the United States and Iran on ending the conflict in West Asia, which has caused serious economic disruption across the world and led to loss of life in many countries.
India hopes that the implementation of this understanding will…
— Narendra Modi (@narendramodi) June 15, 2026
ഞായറാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് കരാർ പൂർത്തിയായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മുന്നണികളിലെയും യുദ്ധം ഉടൻ അവസാനിപ്പിക്കാനും ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം പിൻവലിക്കാനുമാണ് ധാരണ. ജൂൺ 19-ന് ജനീവയിൽ വെച്ച് ഈ കരാർ ഔദ്യോഗികമായി ഒപ്പുവെക്കും. ഇതോടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കം പുനരാരംഭിക്കും. ഈ നീക്കം ആഗോളതലത്തിൽ ഇന്ധന വില കുറയാനും വാണിജ്യരംഗത്തെ അനിശ്ചിതത്വങ്ങൾ മാറാനും വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Summary: Prime Minister Narendra Modi has welcomed the historic understanding reached between the United States and Iran to end hostilities in West Asia, expressing hope that it will restore regional peace, stability, and ensure freedom of navigation and commerce. The agreement, announced by US President Donald Trump, involves an immediate ceasefire on all fronts, including in Lebanon, and the lifting of the U.S. naval blockade on Iran.

