കൃഷ്ണനഗർ: പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ആഴ്ച ഝാർഗ്രാമിലെ പ്രചാരണത്തിനിടെ റോഡരികിൽ നിന്ന് താൻ ‘ജാൽമുരി’ (ഒരു ബംഗാളി ലഘുഭക്ഷണം) കഴിച്ചത് തൃണമൂൽ കോൺഗ്രസിനെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു ( PM Modi Jhalmuri Comment Bengal). നാദിയ ജില്ലയിലെ കൃഷ്ണനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിലെ വോട്ടർമാരുടെ പ്രിയപ്പെട്ട ഭക്ഷണമായ ജാൽമുരിയെ രാഷ്ട്രീയ ആയുധമാക്കിയാണ് മോദി മമത ബാനർജിക്കും പാർട്ടിക്കുമെതിരെ ആഞ്ഞടിച്ചത്. “ഞാൻ ജാൽമുരി കഴിച്ചു, പക്ഷേ അതിന്റെ എരിവ് (ജാൽ) അടിച്ചത് തൃണമൂലിനാണ്” എന്ന് അദ്ദേഹം പരിഹസിച്ചു. മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബംഗാളിൽ ബിജെപിയുടെ വിജയഘോഷം നടക്കുമെന്നും അന്ന് മധുരപലഹാരങ്ങൾക്കൊപ്പം ജാൽമുരിയും വിതരണം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഏപ്രിൽ 29-ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലമാണ് കൃഷ്ണനഗർ.
പതിനഞ്ച് വർഷം മുമ്പ് ബംഗാളിലെ ജനങ്ങൾ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ നിന്നതുപോലെ ഇന്ന് തൃണമൂലിന്റെ ‘ജംഗിൾ രാജി’നെതിരെ അണിനിരന്നിരിക്കുകയാണെന്ന് മോദി പറഞ്ഞു. ബിജെപി ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മന്ത്രത്തിൽ വിശ്വസിക്കുമ്പോൾ തൃണമൂൽ വിശ്വസിക്കുന്നത് ‘അനധികൃത കുടിയേറ്റക്കാരുടെ വികസനത്തിൽ’ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മെയ് 4-ന് ശേഷം ബംഗാളിൽ പുതിയ സുഭരണത്തിന്റെ ഗ്യാരണ്ടി ആരംഭിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Summary: During an election rally in Nadia, West Bengal, Prime Minister Narendra Modi took a swipe at the Trinamool Congress using the popular snack ‘Jhalmuri.’ Referencing his recent stop to enjoy the street food in Jhargram, Modi quipped, “I ate the jhalmuri, but the spice hit Trinamool.” He predicted a BJP victory on May 4, stating that both sweets and jhalmuri would be distributed in celebration. Modi accused Mamata Banerjee’s government of “Jungle Raj” and prioritizing illegal immigrants over the state’s development, promising a new era of governance after the results.

