ന്യൂഡൽഹി: സാധാരണക്കാർക്ക് ആശ്വാസമായി രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ഒരുങ്ങുന്നതായി സൂചന. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുൻപ്, അതായത് ഈ മാസം 20-ാം തീയതിക്ക് മുൻപായി വിലക്കുറവ് പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് വിവരം.(Petrol Diesel Prices Expected To Decrease In India Before Parliament Session)
അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില വലിയ തോതിൽ ഇടിഞ്ഞതും സൗദി അറേബ്യ ഏഷ്യൻ രാജ്യങ്ങൾക്കുള്ള എണ്ണവില കുത്തനെ കുറച്ചതുമാണ് ഇന്ത്യക്ക് അനുകൂലമായത്. പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില മുൻപ് ബാരലിന് 120 ഡോളർ വരെ ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഇന്ത്യയിലും ഇന്ധനവിലയിൽ എട്ട് രൂപയോളം വർദ്ധനവുണ്ടായി.
എന്നാൽ യുഎസ്-ഇറാൻ താൽക്കാലിക സമാധാന കരാറിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വലിയ തോതിൽ ഇടിഞ്ഞ് ഇപ്പോൾ ബാരലിന് ഏകദേശം 70 ഡോളർ നിലവാരത്തിലെത്തി. ഇതിന് പുറമെ സൗദി അറേബ്യ തങ്ങളുടെ പ്രമുഖ അസംസ്‌കൃത എണ്ണയിനങ്ങൾക്ക് ബാരലിന് 11 ഡോളറിന്റെ ചരിത്രപരമായ വിലക്കുറവ് പ്രഖ്യാപിച്ചതും എണ്ണക്കമ്പനികൾക്ക് ആശ്വാസമായി.
Story Summary
Public sector oil marketing companies in India are likely to slash petrol and diesel prices before the upcoming Parliament session, potentially before July 20. The move comes as global crude oil prices plummeted to around $70 per barrel and Saudi Arabia announced a significant price cut for Asian buyers.

