ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത നിയന്ത്രണം പാകിസ്ഥാൻ വീണ്ടും നീട്ടി. ജൂലൈ 24 വരെ പാകിസ്ഥാൻ വ്യോമാതിർത്തി ഇന്ത്യൻ വിമാനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന് പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്നുണ്ടായ സൈനിക സംഘർഷത്തിന് പിന്നാലെയാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.(Pakistan Extends Airspace Restrictions On Indian Aircraft Till July 24)
ഇന്ത്യൻ സിവിൽ, സൈനിക വിമാനങ്ങൾ ജൂൺ 16 മുതൽ ജൂലൈ 24 പുലർച്ചെ വരെ പാക് വ്യോമാതിർത്തി വഴി പറക്കാൻ പാടില്ലെന്നാണ് പാകിസ്ഥാന്റെ അറിയിപ്പിൽ പറയുന്നത്. ഇതിന് മറുപടിയായി പാകിസ്ഥാൻ വിമാനങ്ങൾക്കും ഇന്ത്യ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘർഷം നിലവിൽ അയഞ്ഞുവെങ്കിലും, നയതന്ത്രബന്ധങ്ങൾ ഇപ്പോഴും വഷളായ അവസ്ഥയിൽ തന്നെ തുടരുകയാണ്.
പാകിസ്ഥാന്റെ വ്യോമപാത അടച്ചിട്ടതോടെ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. മധ്യേഷ്യ, യൂറോപ്പ്, പടിഞ്ഞാറൻ ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ദീർഘദൂര പാതകൾ സ്വീകരിക്കേണ്ടി വരുന്നത് ഇന്ധനച്ചെലവ് വർദ്ധിപ്പിക്കാനും സമയനഷ്ടത്തിനും കാരണമാകുന്നു.
Story Summary
Pakistan has extended its airspace restrictions on Indian-registered civil and military aircraft until July 24, continuing a retaliatory measure that began following a military conflict. India has maintained reciprocal restrictions on Pakistani aircraft, resulting in increased operational costs and longer flight durations for Indian airlines traveling to Central Asia, Europe, and North America.

