ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലും വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് കറുത്ത വസ്ത്രങ്ങളണിഞ്ഞ് പാർലമെന്റിൽ ഒന്നിച്ചണിനിരന്ന് പ്രതിപക്ഷ നേതാക്കൾ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ രാജി ആവശ്യപ്പെട്ടാണ് എം.പിമാർ പ്രതിഷേധം ശക്തമാക്കിയത്.(Opposition Dressed In Black Protests Outside Parliament Over NEET Paper Leak Row)
പ്രതിപക്ഷ പ്രക്ഷോഭത്തെ തുടർന്ന് ലോക്‌സഭയുടെയും രാജ്യസഭയുടെയും നടപടികൾ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവെച്ചു. കഴിഞ്ഞ ദിവസം ജന്തർ മന്തറിൽ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.
വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിലും കണ്ണീർവാതക പ്രയോഗത്തിലും പ്രതിഷേധിച്ച് കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ ലോക്‌സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. പരീക്ഷാ ചോർച്ചയുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം സംബന്ധിച്ച ഭേദഗതി ബിൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ലോക്സഭയിൽ അവതരിപ്പിക്കും. ധനുഷ് തോക്ക് നിർമ്മാണത്തിലെ വൈകലും കേടായ വെടിയുണ്ടകൾ മാറ്റിയതിലൂടെയുണ്ടായ ₹62.10 കോടിയുടെ നഷ്ടവും ഉൾപ്പെടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ റിപ്പോർട്ടുകൾ രാജ്യസഭ പരിഗണിക്കും.
Story Summary
Dressed in black, Opposition leaders staged a protest outside Parliament demanding the resignations of Union Education Minister Dharmendra Pradhan and Home Minister Amit Shah over the NEET paper leak and police action against student protesters. The uproar led to the adjournment of both Lok Sabha and Rajya Sabha proceedings.


