ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ജനജീവിതത്തെ സാരമായി ബാധിച്ചു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾ പ്രളയക്കെടുതിയിൽ നട്ടംതിരിയുകയാണ്. ഹിമാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ നാല് പേർ മരിച്ചു.(North India Faces Severe Flooding And Heavy Rainfall As Death Toll Rises)
ജമ്മു കശ്മീരിൽ ശക്തമായ മേഘവിസ്ഫോടനത്തെ തുടർന്ന് റോഡുകൾ തകർന്നടിയുകയും ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യ തലസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് നാളെ മുതൽ ചൊവ്വാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അസം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ പ്രളയം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നുണ്ട്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Story Summary
Heavy rainfall across North India has led to severe flooding, particularly in Himachal Pradesh, Uttarakhand, and Jammu & Kashmir, resulting in at least four deaths and significant infrastructure damage. With Red Alerts issued for Delhi and continued flood warnings for northeastern states like Assam and Arunachal Pradesh, the central government is monitoring the escalating situation across the affected regions.

