ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന നീറ്റ് റീ-ടെസ്റ്റ് പരീക്ഷയ്ക്ക് വൈകിയെത്തിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ച സംഭവത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം പുകയുന്നു. കോൺഗ്രസ് നടത്തിയ മെഗാ കൺവെൻഷൻ കാരണം ഉണ്ടായ ഗതാഗതക്കുരുക്കാണ് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ വൈകിയെത്താൻ കാരണമെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ ഇത് ബിജെപിയുടെ വ്യാജപ്രചാരണമാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.(NEET re-examination controversy in Karnataka)
കെപിസിസി അധ്യക്ഷനായി ബി.കെ. ഹരിപ്രസാദ് ചുമതലയേൽക്കുന്ന ചടങ്ങ് ഞായറാഴ്ച ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ വെച്ചാണ് നടന്നത്. രാജ്യവ്യാപകമായി നീറ്റ് റീ-ടെസ്റ്റ് നടക്കുന്ന അതേ ദിവസമാണ് കോൺഗ്രസ് ഈ രാഷ്ട്രീയ സമ്മേളനം സംഘടിപ്പിച്ചത്. പരീക്ഷാ ദിവസം തന്നെ രാഷ്ട്രീയ സമ്മേളനം സംഘടിപ്പിച്ചത് വിദ്യാർത്ഥികളോടുള്ള അവഗണനയാണെന്ന് കർണാടക ബിജെപി അധ്യക്ഷൻ ആരോപിച്ചു.
കോൺഗ്രസ് വിദ്യാർത്ഥികളുടെ ഭാവിയേക്കാൾ പ്രധാന്യം രാഷ്ട്രീയ ശക്തിപ്രകടനത്തിന് നൽകിയെന്ന് ബിജെപി ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ കുറ്റപ്പെടുത്തി. ഗതാഗതക്കുരുക്ക് കാരണം മൂന്ന് വിദ്യാർത്ഥികൾക്ക് പരീക്ഷ നഷ്ടപ്പെട്ടെന്നും ബിജെപി അവകാശപ്പെട്ടു. ബിജെപിയുടേത് കെട്ടിച്ചമച്ച ആരോപണമാണെന്നും പകുതി സത്യങ്ങൾ മാത്രമാണ് അവർ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പ്രിയങ്ക് ഖാർഗെ മറുപടി നൽകി.
പരീക്ഷാ കേന്ദ്രത്തിൽ 720 വിദ്യാർത്ഥികളിൽ 142 പേർ പരീക്ഷയ്ക്ക് എത്തിയിരുന്നില്ലെന്നും, മൂന്ന് വിദ്യാർത്ഥികൾക്ക് പരീക്ഷ നഷ്ടപ്പെട്ടത് ട്രാഫിക് മൂലമല്ലെന്നും ഖാർഗെ വിശദീകരിച്ചു. ബസ് ലഭിക്കാത്തതും, പഴയ ഹാൾ ടിക്കറ്റ് കൊണ്ടുവന്നതും അടക്കമുള്ള സാങ്കേതിക കാരണങ്ങളാണ് പരീക്ഷ നഷ്ടപ്പെടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥ നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും വിദ്യാർത്ഥികളോട് മറുപടി പറയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. ബെംഗളൂരു ട്രാഫിക് പോലീസ് നേരത്തെ തന്നെ ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിരുന്നതായും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
Story Summary
A political controversy has erupted in Karnataka after some NEET re-test candidates missed their exams in Bengaluru. While the BJP blames the traffic congestion caused by a Congress party convention for the students’ delay, the Congress government has dismissed these claims as “manufactured outrage,” citing specific, non-traffic-related reasons for the students’ absence.

