ചെന്നൈ: മേക്കേദാട്ടുവിൽ കാവേരി നദിക്ക് കുറുകെ അണക്കെട്ട് പണിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കർണാടക നൽകിയ ഉഭയകക്ഷി ചർച്ചയ്ക്കുള്ള ക്ഷണം തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിരസിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. ബെംഗളൂരുവിൽ വെച്ച് നടക്കുന്ന ചർച്ചയിൽ തമിഴ്‌നാട് മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് മയിലാടുതുറയിൽ ചേർന്ന ഏകോപന സമിതി യോഗത്തിൽ കർഷക നേതാവ് പി.ആർ. പാണ്ഡ്യൻ ആവശ്യപ്പെട്ടു.(Mekedatu Dam Row Farmers Urge Tamil Nadu CM Joseph Vijay To Reject Karnataka Bilateral Talks Invitation)
നേരിട്ടുള്ള ഉഭയകക്ഷി ചർച്ചകൾ മുൻകാലങ്ങളിലും ക്രമസമാധാന പ്രശ്നങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടുണ്ടെന്ന് കർഷക നേതാക്കൾ ചൂണ്ടിക്കാട്ടി. കാവേരി ജല തർക്കവുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി വഴി മാത്രമേ നടക്കാവൂ. ഭരണഘടനാപരമായും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലും ഇത്തരം ചർച്ചകൾക്ക് നിയമസാധുതയില്ലെന്ന് കർഷക സമിതി വ്യക്തമാക്കി.
Story Summary
Farmer organizations in Tamil Nadu urged Chief Minister C. Joseph Vijay to decline Karnataka’s invitation for bilateral talks regarding the proposed Mekedatu dam project. Farmer leaders insisted that water-sharing disputes should be handled exclusively by the Cauvery Water Management Authority (CWMA) as mandated by the Supreme Court.


