ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് തൊട്ടുപിന്നാലെ, ആഘോഷവും നൃത്തവും സംഘടിപ്പിച്ച സി.ജെ.പി നേതാക്കളുടെ നടപടി പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തി. “രാജിയുടെ സന്തോഷം” എന്ന കുറിപ്പോടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട ദൃശ്യങ്ങളിൽ സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക തുടങ്ങിയവർ ബോളിവുഡ് പാട്ടുകൾക്ക് നൃത്തം ചെയ്യുന്നതാണ് കാണുന്നത്.(CJP Leaders Dance Video Controversy Dharmendra Pradhan Resignation)
Seriously?
The CJP leadership throwing a victory party at a hotel! After Delhi witnessed days of violence, these so-called youth activists switched on the music and began dancing.More serious questions:
Who funded the travel, food, accommodation, equipment and logistics… pic.twitter.com/KSl4GIu0gr— Mahesh Jethmalani (@JethmalaniM) July 27, 2026
തലസ്ഥാനത്ത് വിദ്യാർത്ഥി പ്രക്ഷോഭങ്ങളും പോലീസ് നടപടികളും നിലനിൽക്കുമ്പോൾ നേതാക്കൾ ഹോട്ടലുകളിൽ വിജയാഘോഷം സംഘടിപ്പിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലായിരിക്കുമ്പോൾ ഇത്തരമൊരു ആഘോഷം അനാവശ്യമായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു.
വിഷയത്തിൽ കടുത്ത പ്രതികരണവുമായി മുതിർന്ന സുപ്രീം കോടതി അഭിഭാഷകനും ബി.ജെ.പി എം.പിയുമായ മഹേഷ് ജഠ്മലാനി രംഗത്തെത്തി. ഡൽഹിയിൽ ദിവസങ്ങളോളം സംഘർഷാവസ്ഥ നിലനിന്നപ്പോൾ ഈ യുവ നേതാക്കൾ സംഗീതം വെച്ച് നൃത്തം ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ പ്രക്ഷോഭത്തിന് ആവശ്യമായ യാത്ര, ഭക്ഷണം, താമസം, മറ്റ് ലോജിസ്റ്റിക്സ് സൗകര്യങ്ങൾ എന്നിവയ്ക്ക് ആരാണ് പണം മുടക്കിയതെന്നും സമരം സാമ്പത്തികമായി ഫണ്ട് ചെയ്തത് ആരാണെന്നും മഹേഷ് ജഠ്മലാനി പരസ്യമായി ചോദ്യം ചെയ്തു.
Story Summary
A viral video showing Cockroach Janta Party (CJP) leaders celebrating Union Education Minister Dharmendra Pradhan’s resignation at a hotel triggered sharp criticism on social media. Senior advocate Mahesh Jethmalani questioned the movement’s funding and logistics, while online users criticized the timing of the celebration as protesters face legal action in multiple states.


