കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിയുടെ ഓഫീസിൽ നിന്ന് തയ്യാറാക്കിയതാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee). തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ഗൂഢാലോചനയാണിതെന്നും അവർ കുറ്റപ്പെടുത്തി. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മമതയുടെ പ്രതികരണം. സംസ്ഥാനത്ത് 226-ൽ അധികം സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് തന്നെ സർക്കാർ രൂപീകരിക്കുമെന്ന് മമത ബാനർജി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബിജെപിയും ടിഎംസിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുകയെന്ന മിക്ക എക്സിറ്റ് പോൾ പ്രവചനങ്ങളെയും അവർ തള്ളിക്കളഞ്ഞു. യഥാർത്ഥ കണക്കുകൾ പുറത്തുവന്നാൽ ഓഹരി വിപണി തകരുമെന്ന ഭയമാണ് വ്യാജ കണക്കുകൾക്ക് പിന്നിലെന്നും അവർ ആരോപിച്ചു.
അതേസമയം , വോട്ടെണ്ണൽ ദിനത്തിൽ പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്ന് മമത ആവശ്യപ്പെട്ടു. ഓരോ വോട്ടും കൃത്യമായി നിരീക്ഷിക്കണമെന്നും രാത്രി മുഴുവൻ ഉണർന്നിരുന്ന് ജാഗ്രത പുലർത്തണമെന്നും അവർ നിർദ്ദേശിച്ചു. ആവശ്യമുണ്ടെങ്കിൽ ഇവിഎം മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകൾക്ക് കാവൽ നിൽക്കാനും പ്രവർത്തകർ തയ്യാറാകണമെന്ന് അവർ ആഹ്വാനം ചെയ്തു.
Story Summary: West Bengal CM Mamata Banerjee dismissed the exit polls, calling them a product of the BJP office designed to demoralize TMC workers. She expressed confidence that TMC would secure over 226 seats and urged supporters to stay alert and guard EVM strong rooms until the counting is complete.

