ചെന്നൈ: ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വാനമ്പാടി, വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു (S Janaki passed away). ചെന്നൈയിലായിരുന്നു അന്ത്യം. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ പ്രയാസകരമായ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അവർ അഭ്യർഥിച്ചു. ജാനകമ്മയുടെ വേർപാടോടെ ഇന്ത്യൻ സിനിമയിലെ ഒരു സുവർണ്ണ അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 17 ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച അപൂർവ പ്രതിഭയാണ് എസ്. ജാനകി. ആന്ധ്രപ്രദേശ് സ്വദേശിയായ അവർ അഞ്ചര പതിറ്റാണ്ടിലേറെക്കാലം ദക്ഷിണേന്ത്യൻ സിനിമാ സംഗീത രംഗം ഭരിച്ചു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണയാണ് ഇവരെ തേടിയെത്തിയത്. ഇതിനു പുറമെ കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കന്നഡ സംസ്ഥാന സർക്കാരുകളുടെ നിരവധി പുരസ്കാരങ്ങളും അവർ സ്വന്തമാക്കി. 2013-ൽ രാജ്യം പത്മഭൂഷൺ ബഹുമതി പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അവർ അത് നിരസിച്ചത് വലിയ വാർത്തയായിരുന്നു. പ്രിയ ഗായികയോടുള്ള ആദരസൂചകമായി ചലച്ചിത്ര-സംഗീത ലോകത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി വരികയാണ്.
Story Summary:
Legendary playback singer S. Janaki passed away at the age of 88 in Chennai. Her granddaughter Apsara Vidyula confirmed the demise through social media. Known as the ‘Nightingale of the South’, she sang over 40,000 songs in 17 languages and won 4 National Awards.

