ന്യൂഡൽഹി : അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തെങ്കിലും, രാജ്യത്ത് പാചകവാതക വില ഉടൻ കുറയുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് സർക്കാർ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ നേരിയ കുറവുണ്ടായേക്കാമെങ്കിലും, ഗൾഫ് രാജ്യങ്ങളിലെ ഗ്യാസ് ഉൽപ്പാദന കേന്ദ്രങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള അവ്യക്തത പാചകവാതക ലഭ്യതയെയും വിലയെയും ദോഷകരമായി ബാധിക്കും.(India Faces Uncertain LPG Prices Despite Ceasefire In West Asia)
പ്രത്യേകിച്ച് ഖത്തറിലെ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി അവസാനം പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങിയതിന് ശേഷം പാചകവാതക വിലയിൽ വലിയ വർധനവാണ് ഉണ്ടായത്. ഡൽഹിയിൽ ഒരു ഗാർഹിക എൽപിജി സിലിണ്ടറിന് നിലവിൽ 942 രൂപയാണ് വില. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാകട്ടെ മാർച്ച് മാസത്തിലെ 1,884 രൂപയിൽ നിന്ന് 3,100 രൂപയ്ക്ക് മുകളിലേക്ക് കുതിച്ചുയരുകയും ചെയ്തു.
പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ അമേരിക്ക, നോർവേ, കാനഡ, അൾജീരിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പാചകവാതകം ഇറക്കുമതി ചെയ്ത് വിതരണം ഉറപ്പാക്കാൻ ശ്രമിച്ചിരുന്നു. ഇതിൽ അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി ഫെബ്രുവരിയിലെ 14 ശതമാനത്തിൽ നിന്ന് മെയ് മാസത്തോടെ 55 ശതമാനമായി വർദ്ധിച്ചു.
Story Summary
The recent US-Iran ceasefire and the reopening of the Strait of Hormuz have brought relief to crude oil prices, yet India faces continued uncertainty regarding LPG availability and costs. Government officials remain cautious, citing a lack of clarity on production damage in Gulf countries—particularly Qatar—which keeps LPG prices elevated despite the geopolitical de-escalation.

