ഇസ്ലാമാബാദ്: ആശുപത്രികളിൽ നിന്ന് പ്ലാസെന്റ ശേഖരിച്ച് ആന്റി-ഏജിംഗ് കുത്തിവെപ്പുകൾ നിർമ്മിക്കുന്ന അന്താരാഷ്ട്ര സംഘത്തെ പാക്കിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി പിടികൂടി. ഇസ്ലാമാബാദിൽ നടത്തിയ റെയ്ഡിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന സംസ്കരണ കേന്ദ്രത്തിൽ നിന്ന് 500 കിലോയോളം പ്ലാസെന്റ പിടിച്ചെടുത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.(Human placenta racket, Pakistan Busts International Human Placenta Anti-Aging Injection Racket)
ഇസ്ലാമാബാദിലെയും റാവൽപിണ്ടിയിലെയും ആശുപത്രികളിൽ നിന്ന് മാസത്തിൽ 200 കിലോയോളം പ്ലാസെന്റ ഇവർ ശേഖരിക്കുന്നുണ്ട്. ഒരെണ്ണത്തിന് ഏകദേശം 800 രൂപയാണ് ഇവർ നൽകുന്നത്. ഇത് ഉണക്കി സംസ്കരിച്ച ശേഷം വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ് പതിവ്. ഈ പ്ലാസെന്റ ഉപയോഗിച്ച് നിർമ്മിക്കുന്ന ആന്റി-ഏജിംഗ് ഇഞ്ചക്ഷനൊന്നിന് വിദേശ വിപണിയിൽ 7 ലക്ഷം രൂപയോളമാണ് വിലയെന്ന് എഫ്.ഐ.എ വ്യക്തമാക്കി. ഇസ്ലാമാബാദ് വിമാനത്താവളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് കടത്താൻ ശ്രമിച്ച 100 കിലോയോളം പ്ലാസെന്റയും അധികൃതർ പിടിച്ചെടുത്തു.
മനുഷ്യ ശരീരാവയവങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് പാക്കിസ്ഥാനിൽ കടുത്ത കുറ്റകൃത്യമാണ്. പത്ത് വർഷം വരെ തടവും പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ലാഹോർ, പെഷവാർ തുടങ്ങിയ നഗരങ്ങളിലേക്കും സംഘത്തിന്റെ ശൃംഖല വ്യാപിച്ചിട്ടുണ്ടെന്നാണ് നിഗമനം. മാലിന്യ സംസ്കരണ കമ്പനികൾക്കും ആശുപത്രികൾക്കും ഇതിൽ പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Story Summary
Pakistani authorities have busted an organized international syndicate involved in harvesting human placenta from hospitals to manufacture anti-aging injections. Officials arrested five suspects and seized 500kg of placenta from an illegal processing facility, along with a 100kg shipment destined for Vietnam. The racket bought the tissue for approximately 800 rupees per piece to create injections sold for nearly 700,000 rupees abroad.

