പനാജി: ഗോവയിൽ 22-കാരനായ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ഗോവ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പോലീസ് സ്റ്റേഷനിൽ വച്ച് യുവാവിന് മർദ്ദനമേറ്റെന്ന ആരോപണത്തിൽ കമ്മീഷൻ സർക്കാരിനോട് വിശദീകരണം തേടി. സംഭവത്തിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, വടക്കൻ ഗോവ പോലീസ് സൂപ്രണ്ട്, ബന്ധപ്പെട്ട പോലീസ് ഇൻസ്പെക്ടർ എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു. ജൂൺ 17-ന് നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.(Goa Human Rights Commission initiates probe into student suicide and alleged police harassment)
കഴിഞ്ഞയാഴ്ചയാണ് വടക്കൻ ഗോവയിലെ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചതിന് പിന്നാലെ 22-കാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. റോഡരികിൽ മാലിന്യം നിക്ഷേപിച്ചു എന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഏഴ് മണിക്കൂറോളം പോലീസ് സ്റ്റേഷനിൽ ചെലവഴിച്ച ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥി, സൈബർ ആക്രമണങ്ങളിലും മാനസിക സമ്മർദ്ദത്തിലും മനംനൊന്ത് അർദ്ധരാത്രിയോടെ ജീവനൊടുക്കുകയായിരുന്നു.
വിദ്യാർത്ഥിയുടെ മരണത്തിൽ ഗുരുതരമായ ദുരൂഹതകളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. തലയിൽ വെടിയേറ്റതാണ് മരണകാരണം. കണ്ണിന് മാരകമായ പരിക്കേറ്റതായും, തലയോട്ടിയുടെ ഭാഗത്ത് ഒടിവുള്ളതായും റിപ്പോർട്ടിലുണ്ട്. കണ്ണിനേറ്റ പരിക്കിനെക്കുറിച്ചുള്ള സംശയമാണ് മനുഷ്യാവകാശ കമ്മീഷനെ അലട്ടുന്നത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, വീഡിയോ പകർത്തിയ വ്യക്തിക്കെതിരെയും പീഡനം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്. ഗോവ മുഖ്യമന്ത്രി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Story Summary
The Goa Human Rights Commission has initiated a suo-moto probe into the suicide of a 22-year-old student, following allegations of police harassment and physical assault while in custody. The Commission has demanded a detailed report from state officials by June 17, as questions arise regarding injuries found on the deceased and the role of police heavy-handedness in the tragedy.

