ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തെ തെളിവുകളില്ലാതെ അക്രമസംഭവങ്ങളുമായി ബന്ധിപ്പിക്കരുതെന്ന് സോനം വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ. വിദ്യാർത്ഥികളുടെ സമരം തികച്ചും സമാധാനപരമായാണ് മുന്നോട്ടുപോകുന്നതെന്നും മാധ്യമങ്ങളിൽ അവരെ തെറ്റായി ചിത്രീകരിക്കുന്നത് കണ്ട് ഒരു അധ്യാപികയെന്ന നിലയിൽ ഏറെ വേദന തോന്നുന്നുണ്ടെന്നും ഗീതാഞ്ജലി തൻ്റെ ‘എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.(Gitanjali Angmo Defends Student Protesters At Jantar Mantar)
“വിദ്യാർത്ഥികളുടെ സമരം ജന്തർ മന്തറിൽ സമാധാനപരമായാണ് നടക്കുന്നത്. ഡൽഹിയിൽ മറ്റെവിടെയെങ്കിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിൽ, മതിയായ തെളിവുകളില്ലാതെ അത് ഈ പ്രക്ഷോഭത്തിന്റെ തലയിൽ കെട്ടിവെക്കാൻ ദയവായി തിടുക്കം കൂട്ടരുത്,” എന്ന് ഗീതാഞ്ജലി കുറിച്ചു. സഹനത്തോടും അച്ചടക്കത്തോടും കൂടിയാണ് വിദ്യാർത്ഥികൾ തങ്ങളുടെ ആശങ്കകൾ ഉന്നയിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
“സ്വന്തം വിദ്യാർത്ഥികളെ ഇത്ര വേഗത്തിൽ സംശയിക്കുന്ന ഒരു സംവിധാനം എന്തുകൊണ്ടാണ് ഇവിടെയുള്ളത്? അവരുടെ ആശങ്കകൾ കേൾക്കുന്നതിനേക്കാൾ എന്തുകൊണ്ടാണ് അവരുടെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യുന്നത് എളുപ്പമാകുന്നത്? നമ്മുടെ കുട്ടികൾ സംരക്ഷിക്കപ്പെടേണ്ടവരാണ്, അല്ലാതെ അവരെ വില്ലന്മാരായി ചിത്രീകരിക്കുകയല്ല വേണ്ടത്,” ഗീതാഞ്ജലി കൂട്ടിച്ചേർത്തു.
Story Summary
Gitanjali Angmo, wife of climate activist Sonam Wangchuk, urged people not to link the peaceful student protest at Jantar Mantar to unrelated incidents of violence without evidence. Expressing pain as an educator over students being portrayed negatively in the media, she called for protecting students and hearing their genuine concerns regarding examination irregularities.


