ന്യൂഡൽഹി: വിവാദമായ കൽക്കരി ബ്ലോക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് പരമോന്നത നീതിപീഠത്തിന്റെ മരണാനന്തര ആശ്വാസം. കേസിൽ സി.ബി.ഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടുകൾ ശരിവെച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് മൻമോഹൻ സിംഗിന് ക്ലീൻ ചിറ്റ് നൽകി കേസ് അവസാനിപ്പിച്ചത്.(Dr Manmohan Singh, Supreme Court Clean Chit Manmohan Singh Coal Block Scam Posthumous Relief)
മൻമോഹൻ സിംഗിനെതിരെ അഴിമതിക്കേസ് രജിസ്റ്റർ ചെയ്യാൻ തക്കതായ “തക്കതായ കാരണങ്ങളോ തെളിവുകളോ” ഇല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. 2024 ഡിസംബറിൽ മൻമോഹൻ സിംഗ് അന്തരിച്ചതിനാൽ കേസ് സാങ്കേതികമായി തള്ളാമായിരുന്നുവെങ്കിലും, വിചാരണക്കോടതിയുടെ മുൻ ഉത്തരവുകളും സി.ബി.ഐ റിപ്പോർട്ടുകളും പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി കേസിലെ അപ്പീലിൽ അന്തിമ തീരുമാനം എടുത്തത്.
2014 ഓഗസ്റ്റിലും ഒക്ടോബറിലും സി.ബി.ഐ രണ്ട് തവണ മൻമോഹൻ സിംഗിന് ക്ലീൻ ചിറ്റ് നൽകി സമർപ്പിച്ച റിപ്പോർട്ടുകൾ തള്ളിക്കളയാൻ പ്രത്യേക വിചാരണ കോടതിക്ക് ന്യായമായ കാരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മൻമോഹൻ സിംഗിന് വേണ്ടി മുതിർന്ന അഭിഭാഷകരായ കപിൽ സിബലും എ.എം. സിംഗ്വിയും ഹാജരായി. വിചാരണ കോടതി നൽകിയ സമൻസ് മുൻപ് തന്നെ സുപ്രീം കോടതി തടഞ്ഞിരുന്നു. നിയമപരമായ മുൻകൂർ അനുമതിയില്ലാതെയാണ് വിചാരണ കോടതി നടപടിയെടുത്തതെന്നും അഴിമതി ആരോപണത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി കേസ് പൂർണ്ണമായും റദ്ദാക്കിയത്.
Story Summary
The Supreme Court of India provided posthumous relief to former Prime Minister Dr. Manmohan Singh by upholding two CBI closure reports filed in 2014 that gave him a clean chit in the Talabira-II coal block allocation case. A three-judge Bench headed by CJI Surya Kant set aside the Special Court’s order that had rejected the CBI closure report and summoned Singh, ruling that there was no sufficient material or justification to register a corruption case against him.


