ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ, ഡി.എം.കെ സഖ്യം വിട്ട് മുഖ്യമന്ത്രി വിജയിന്റെ തമിഴക വെട്രി കഴകത്തെ പിന്തുണച്ച വിടുതലൈ ചിരുതൈഗൽ കക്ഷിക്കെതിരെ കടുത്ത ഭാഷാ യുദ്ധവുമായി ഡി.എം.കെ. ഡി.എം.കെ എം.പി എ (DMK VCK Political Feud). രാജയുടെ കവിതാരൂപത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റാണ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്. ഡി.എം.കെ സഖ്യത്തിന്റെ ബലത്തിൽ രണ്ട് സീറ്റുകൾ ജയിച്ച ശേഷം പാർട്ടി കൂറുമാറിയതിനെ തമിഴ് സാഹിത്യത്തിലെ ‘മുട്ടാത്തേങ്ക്’ (വളഞ്ഞു വളർന്ന് അയൽവളപ്പിലേക്ക് കായ്ക്കുന്ന തെങ്ങ്) എന്ന ഉപമയിലൂടെയാണ് രാജ പരിഹസിച്ചത്. “സ്വന്തം തോട്ടത്തിലെ തെങ്ങ് വളഞ്ഞ് അയൽവീട്ടിലേക്ക് ഇളനീർ നൽകിയാൽ സാഹിത്യത്തിൽ അതിനെ മുട്ടാത്തേങ്ക് എന്ന് വിളിക്കും, രാഷ്ട്രീയത്തിൽ ഇതിനെ എന്താണ് വിളിക്കേണ്ടത്?” എന്നായിരുന്നു രാജയുടെ പോസ്റ്റ്.
എന്നാൽ, ഇതിനെതിരെ കടുത്ത ഭാഷയിലാണ് വി.സി.കെയും ഭരണകക്ഷിയായ ടി.വി.കെയും പ്രതികരിച്ചത്. അധികാര പങ്കാളിത്തം എന്ന ജനാധിപത്യ തത്വത്തെ കൊച്ചാക്കി കാണിക്കുന്ന ഡി.എം.കെയുടെ നിലപാട് രാഷ്ട്രീയ അസഹിഷ്ണുതയുടെ ഉച്ചകോടിയാണെന്ന് ടി.വി.കെ ഐടി വിങ് എക്സിൽ കുറിച്ചു. തങ്ങളുടെ കുടുംബ രാഷ്ട്രീയ കുത്തക തകരുമെന്ന ഭയമാണ് ഡി.എം.കെയ്ക്കെന്നും അവർ പരിഹസിച്ചു. എളിയവരുടെ കൈകളിലേക്ക് അധികാരം എത്തുമ്പോൾ ഡി.എം.കെ എന്തിനാണ് ഇത്രയധികം പ്രകോപിതരാകുന്നതെന്ന് വി.സി.കെ നേതാവ് എസ്.എസ് ബാലാജിയും ചോദിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിന്റെ ടി.വി.കെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെയാണ് തമിഴ്‌നാട്ടിൽ 59 വർഷം നീണ്ടുനിന്ന ഡി.എം.കെ – എ.ഐ.എ.ഡി.എം.കെ ദ്വന്ദ്വഭരണം അവസാനിച്ചത്. കേവലഭൂരിപക്ഷത്തിന് 10 സീറ്റുകൾ തികയാതെ വന്ന വിജയിന്റെ സർക്കാരിന് കോൺഗ്രസും വി.സി.കെയും ഉൾപ്പെടെയുള്ള കക്ഷികൾ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
Summary: A fierce political war of words has erupted in Tamil Nadu between the DMK and its former ally VCK, following the latter’s decision to support Chief Minister Joseph Vijay’s Tamilaga Vettri Kazhagam (TVK). DMK MP A Raja triggered the controversy with a satirical poem on X, using the classic Tamil literary metaphor of a “crooked coconut tree” that grows in one’s garden but bends over to offer fruit to the neighbor.

