തിരുച്ചെന്തൂർ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ ഡി.എം.കെ എം.എൽ.എ അനിത രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ പാർട്ടി പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധം ഉയർന്നു.(DMK MLA Anitha Radhakrishnan Arrested For Derogatory Remarks Against Chief Minister Vijay)
കഴിഞ്ഞ മാസം 20-ന് തൂത്തുക്കുടി ജില്ലയിലെ ആത്തൂരിൽ നടന്ന ഡി.എം.കെ പൊതുയോഗത്തിലായിരുന്നു അനിത രാധാകൃഷ്ണൻ മുഖ്യമന്ത്രി വിജയിയെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് സംസാരിച്ചത്. നിയമസഭയിൽ മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തെക്കുറിച്ചും അദ്ദേഹം മോശം പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ തമിഴക വെട്രി കഴകം പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അറസ്റ്റ് ഭയന്ന് അനിത രാധാകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് ആത്തൂരിൽ വച്ച് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സ്വന്തം വാഹനത്തിൽ സ്റ്റേഷനിലേക്ക് വരാമെന്ന എം.എൽ.എയുടെ ആവശ്യം പോലീസ് നിരസിക്കുകയും, പോലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
Story Summary
DMK MLA Anitha Radhakrishnan has been arrested following his derogatory remarks against Tamil Nadu Chief Minister Vijay during a public meeting. The Madras High Court rejected his anticipatory bail plea, questioning the conduct of an elected representative, leading to his immediate detention by the police in Thoothukudi.

