ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ രൂക്ഷമായ വിമർശനത്തിന് പിന്നാലെ പ്രതിപക്ഷമായ ഡി.എം.കെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മുൻ ഡി.എം.കെ ഭരണകൂടം വിവിധ സർക്കാർ വകുപ്പുകളുടെ ഫണ്ടുകൾ ‘പാർട്ടി ഫണ്ടിലേക്ക്’ വകമാറ്റിയെന്ന മുഖ്യമന്ത്രിയുടെ ആരോപണമാണ് സഭയിൽ ബഹളത്തിന് വഴിവെച്ചത്.(DMK Legislators Walk Out Of Tamil Nadu Assembly Over CM Vijay Corruption Allegations)
മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും, തെളിവുണ്ടെങ്കിൽ അത് സഭയിൽ ഹാജരാക്കണമെന്നും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ഇടപെടാൻ സ്പീക്കർ ജെ.സി.ഡി പ്രഭാകർ അനുവദിച്ചില്ല. മുൻ ഡി.എം.കെ സർക്കാരിൽ നിന്ന് വ്യത്യസ്തമായി, ടി.വി.കെ സർക്കാർ അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്നും സർക്കാർ ഖജനാവ് കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്നും വിജയ് വ്യക്തമാക്കി. അഴിമതി നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടി.വി.കെ സർക്കാർ ഡി.എം.കെയുടെ ദയയിലല്ല, മറിച്ച് ജനങ്ങളുടെ പിന്തുണയിലാണ് ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്തുണയ്ക്കുന്ന പാർട്ടികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെ ഡി.എം.കെ എതിർക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. തങ്ങളുടെ മന്ത്രിസഭയിൽ എസ്‌സി/എസ്‌ടി വിഭാഗത്തിൽ നിന്നുള്ള എട്ടുപേർക്ക് അവസരം നൽകിയതിലൂടെ ബി.ആർ അംബേദ്കറുടെ സ്വപ്നമായ തുല്യ പ്രാതിനിധ്യം ഉറപ്പാക്കിയെന്നും വിജയ് ചൂണ്ടിക്കാട്ടി.
സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിച്ച ഉദയനിധി സ്റ്റാലിൻ, മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആവർത്തിച്ചു. തെളിവുണ്ടെങ്കിൽ അത് ഔദ്യോഗികമായി സഭയിൽ വെക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുപുറമെ, ഡി.എം.കെ ഭരണകാലത്തെ അഴിമതി മൂലം 3.3 ലക്ഷം കോടി രൂപയുടെ 25 പദ്ധതികൾ നഷ്ടപ്പെട്ടതായി വ്യവസായ മന്ത്രി എസ്. കീർത്തനയും സഭയിൽ ആരോപിച്ചു.
Story Summary
The Tamil Nadu Assembly witnessed a walkout by DMK legislators following Chief Minister C. Joseph Vijay’s aggressive anti-corruption stance, where he alleged that the previous DMK regime misappropriated public funds under the guise of “party funds.” While CM Vijay defended his government’s integrity and mandate, asserting that it stands on the support of the people rather than the DMK, Opposition Leader Udhayanidhi Stalin dismissed the claims as baseless allegations and demanded formal evidence be tabled in the House.

