കോഴിക്കോട് : വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന് തിരിച്ചടി. ഇദ്ദേഹം സമർപ്പിച്ച രണ്ടാമത്തെ ജാമ്യാപേക്ഷയും വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.(Kafir screenshot case, DYFI Leader Jithin Bhaskar Denied Bail )
കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം കോടതി ശരിവെക്കുകയായിരുന്നു. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും, കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. വ്യാജ സ്‌ക്രീൻഷോട്ട് നിർമ്മിക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും ജിതിൻ ഭാസ്‌കറിന് നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ഇതിനിടെ, കേസിൽ നിർണ്ണായക തെളിവുകൾ അടങ്ങിയിരുന്ന ജിതിന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതായി ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
Story Summary
The Vadakara Judicial First Class Magistrate Court has denied bail to DYFI leader Jithin Bhaskar in the controversial ‘Kafir’ screenshot case. The court rejected the plea due to concerns over evidence tampering, specifically citing that the accused had reset his mobile phone to hide crucial data.

