ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഹോംസ്റ്റേയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ നിന്നും ആളുകളെ രക്ഷിക്കാൻ തങ്ങളുടെ കടയിലെ ലക്ഷങ്ങൾ വിലമതിക്കുന്ന പുതിയ മെത്തകൾ മുഴുവൻ റോഡിലി നിരത്തി മാതൃകയായി ഒരു വ്യാപാരിയും മകനും (Delhi Malviya Nagar Fire Accident Rescue). ബുധനാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ തീപിടുത്തത്തിൽ 12 വിദേശികളടക്കം 21 പേർ മരണപ്പെട്ടിരുന്നു. എന്നാൽ, കെട്ടിടത്തിന് എതിർവശത്ത് മെത്തക്കട നടത്തുന്ന റിയാസുദ്ദീൻ മൻസൂരിയും മകൻ അർമാനും സമയബന്ധിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി ഇതിലും ഭീകരമാകുമായിരുന്നു.
VIDEO | Delhi Malviya Nagar fire: A shop owner laid out around 20-22 mattresses from his shop so that people could safely jump on them to escape fire.
Shop owner Armaan says, “I have my shop here, I got information about the fire, there was a massive fire, nobody could get… pic.twitter.com/9mY8uaVhQx
— Press Trust of India (@PTI_News) June 3, 2026
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലത്തെ നിലകളിൽ കുടുങ്ങിയവർ ജീവൻ രക്ഷിക്കാൻ ജനലിലൂടെ നിലവിളിക്കുകയായിരുന്നു. ഇതുകണ്ട ഉടൻ തന്നെ അർമാനും പിതാവും ചേർന്ന് തങ്ങളുടെ കടയിലുണ്ടായിരുന്ന ഇരുപതോളം പുതിയ വലിയ മെത്തകളും പുതപ്പുകളും ഒന്നിനുമുകളിൽ ഒന്നായി കെട്ടിടത്തിന് താഴെ റോഡിൽ നിരത്തി സുരക്ഷാവലയം തീർത്തു. മുകളിൽ കുടുങ്ങിയവർ ഈ മെത്തകളിലേക്ക് ചാടിയാണ് ജീവൻ രക്ഷിച്ചത്. പരിക്കേറ്റവരെയും മൃതദേഹങ്ങളെയും പുറത്തെടുക്കാൻ തങ്ങളുടെ കടയിലെ പുതിയ ബെഡ്ഷീറ്റുകളും ഇവർ വിട്ടുനൽകി. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചെങ്കിലും, മനുഷ്യത്വത്തിന്റെ പേരിൽ സഹജീവികളെ സഹായിക്കുക എന്നത് തന്റെ കടമ മാത്രമായിരുന്നു എന്നാണ് റിയാസുദ്ദീൻ പ്രതികരിച്ചത്. സ്വന്തം ബിസിനസ്സ് നഷ്ടം നോക്കാതെ അപരിചിതരുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവന്ന ഈ പിതാവിനും മകനും സർക്കാർ അർഹമായ പ്രതിഫലവും നഷ്ടപരിഹാരവും നൽകണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യമുയരുന്നുണ്ട്.
Summary: A mattress shop owner, Riyazuddin Mansuri, and his son Armaan, saved numerous lives during a devastating fire at a bed-and-breakfast in South Delhi’s Malviya Nagar by sacrificing nearly Rs 2 lakh worth of new mattresses. As 21 people tragically lost their lives in the blaze, the duo piled up 20 to 25 thick mattresses and quilts on the road, creating a makeshift safety cushion for trapped guests on upper floors to jump to safety. Social media users are now widely praising their humanitarian act and demanding that the government compensate the family for their business losses.

