ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആഭ്യന്തര മത്സരങ്ങളിൽ നിന്ന് ‘അയോഗ്യ’യാക്കിക്കൊണ്ടുള്ള റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തീരുമാനത്തിനെതിരെ ഡൽഹി ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രസവ അവധിക്ക് ശേഷം കരിയറിലേക്ക് മടങ്ങിവരുന്ന വിനേഷിന്റെ ശാരീരികക്ഷമതയും സാധ്യതകളും വിലയിരുത്താൻ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ വിനേഷിന് പങ്കെടുക്കാനുള്ള അവസരം ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.(Delhi High Court Slams WFI Vinesh Phogat Asian Games Selection Trials Maternity Break)
ചീഫ് ജസ്റ്റിസ് ഡി. കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രശസ്തരായ അത്ലറ്റുകൾക്ക് മുൻപ് നൽകിയിരുന്ന ഇളവുകൾ വിനേഷിന്റെ കാര്യത്തിൽ പെട്ടെന്ന് മാറ്റിയ ഫെഡറേഷന്റെ നടപടിയിൽ ദുരൂഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഫെഡറേഷൻ ഒരു തരത്തിലുള്ള “പ്രതികാര ബുദ്ധിയോടെയും” പ്രവർത്തിക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു.
ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാൻ താൽക്കാലിക അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിച്ചത്. വാദത്തിനിടെ ഫെഡറേഷന്റെ നിലപാടുകളെ കോടതി രൂക്ഷമായി വിമർശിച്ചു.
Story Summary
The Delhi High Court strongly criticized the Wrestling Federation of India (WFI) for declaring Vinesh Phogat ‘ineligible’ for domestic events. A bench of Chief Justice D K Upadhyaya and Justice Tejas Karia directed the Centre to form an expert panel to evaluate her fitness and ensure her participation in the upcoming Asian Games trials. The court remarked that WFI should not act with “vengeance” against Phogat, who is returning from a maternity break after giving birth in July 2025.

