HomeNational'മാതാപിതാക്കൾ IAS ഉദ്യോഗസ്ഥരാണെങ്കിൽ മക്കൾക്കും സംവരണം വേണോ?': നിർണ്ണായക ചോദ്യവുമായി സുപ്രീം...

‘മാതാപിതാക്കൾ IAS ഉദ്യോഗസ്ഥരാണെങ്കിൽ മക്കൾക്കും സംവരണം വേണോ?’: നിർണ്ണായക ചോദ്യവുമായി സുപ്രീം കോടതി | Supreme Court Questions Reservation

ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവർ സംവരണത്തിലൂടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൈവരിച്ച ശേഷവും അവരുടെ അടുത്ത തലമുറയ്ക്ക് വീണ്ടും സംവരണ ആനുകൂല്യങ്ങൾ നൽകേണ്ടതുണ്ടോ എന്ന് ചോദ്യം ചെയ്ത് സുപ്രീം കോടതി. ക്രീമിലെയർ പരിധിയിൽ വരുന്നവരെ സംവരണത്തിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെയുള്ള ഹർജികൾ പരിഗണിക്കവെയാണ് പരമോന്നത കോടതി നിർണ്ണായകമായ ചില വാക്കാൽ നിരീക്ഷണങ്ങൾ നടത്തിയത്.(Supreme Court Questions Reservation For Children Of IAS Officers Creamy Layer OBC Quota)

മാതാപിതാക്കൾ രണ്ടുപേരും ഐ.എ.എസ് ഉദ്യോഗസ്ഥരും ഉയർന്ന പദവികളിൽ ഇരിക്കുന്നവരുമാണെങ്കിൽ, അവരുടെ മക്കൾക്ക് വീണ്ടും സംവരണത്തിന്റെ ആവശ്യകത എന്താണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. സംവരണത്തിലൂടെ ഒരു കുടുംബം കൈവരിക്കുന്ന സാമൂഹിക പുരോഗതി അവരെ സ്വഭാവികമായും സംവരണ വ്യവസ്ഥയ്ക്ക് പുറത്തേക്ക് നയിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്.

മാതാപിതാക്കൾ രണ്ടുപേരും ഐഎഎസ് ഉദ്യോഗസ്ഥരും സർക്കാർ സർവീസിലുള്ളവരുമാണ്. അവർ വളരെ മികച്ച നിലയിലാണ് ജീവിക്കുന്നത്. അവിടെ കൃത്യമായ സാമൂഹിക പുരോഗതി സംഭവിച്ചുകഴിഞ്ഞു. അത്തരം ആളുകളെ ഒഴിവാക്കിക്കൊണ്ട് നിലവിൽ സർക്കാർ ഉത്തരവുകളുണ്ട്. എന്നാൽ തങ്ങളെ ഒഴിവാക്കിയതിനെയാണ് അവർ ഇപ്പോൾ ചോദ്യം ചെയ്യുന്നത്. വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ശാക്തീകരണത്തിലൂടെ സാമൂഹിക പുരോഗതി ഉണ്ടാകുന്നുണ്ട്. അതിനുശേഷവും മക്കൾക്കായി വീണ്ടും സംവരണം തേടിയാൽ, നമുക്ക് ഒരിക്കലും ഈ സംവരണ വ്യവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ കഴിയില്ല. അത് നമ്മൾ ഗൗരവമായി കാണേണ്ട കാര്യമാണ് എന്ന് ജസ്റ്റിസ് ബി വി നഗരത്ന പറഞ്ഞു.

ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഇവരെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് പദവിയുടെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്നും സാമ്പത്തിക പിന്നാക്കാവസ്ഥയും ക്രീമിലെയറും തമ്മിൽ വ്യത്യാസമുണ്ടെന്നും വാദിച്ചു. എന്നാൽ, ഇ.ഡബ്ല്യു.എസിൽ സാമൂഹിക പിന്നാക്കാവസ്ഥയില്ലെന്നും വെറും സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രമാണുള്ളതെന്നും ജസ്റ്റിസ് നാഗരത്ന മറുപടി നൽകി. ഒരു വ്യക്തി സാമൂഹികമായി പിന്നാക്കമാണെങ്കിലും, മാതാപിതാക്കൾ സംവരണം പ്രയോജനപ്പെടുത്തി ഒരു നിശ്ചിത പദവിയിൽ എത്തിക്കഴിഞ്ഞാൽ ആ സാഹചര്യം മാറുമെന്നും കോടതി ഓർമ്മിപ്പിച്ചു. വാദങ്ങൾ കേട്ട കോടതി വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.

Story Summary

The Supreme Court on Friday questioned the practice of continuing reservation benefits for the children of economically and educationally advanced families (Creamy Layer) within backward classes. A bench comprising Justice BV Nagarathna and Justice Ujjal Bhuyan asked why the children of two IAS officers should seek quota benefits when social mobility has already been achieved. While hearing petitions on the matter, the court issued notices to the concerned parties and observed that the country could never move out of the quota system if successive generations of empowered families kept seeking reservations.

WhatsApp Channel Banner

Latest updates

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ബിൽ ഇന്ന്...

ന്യൂഡൽഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ലോക്സഭ ഇന്ന് ചർച്ചയ്ക്കെടുക്കും. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബിൽ സഭയുടെ പരിഗണനയ്ക്കായി അവതരിപ്പിക്കുന്നത്. 1956-ലെ ആക്ടിൽ ഭേദഗതി വരുത്തിയാണ് ജഡ്ജിമാരുടെ...

‘വിദ്യാർത്ഥികളുടെ പോരാട്ടം ശരിയായ ദിശയിൽ, രാഷ്ട്രീയം കലർത്തരുത്’: CJP...

മുംബൈ: നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർമന്തറിൽ നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ ബോളിവുഡ് താരം സൽമാൻ ഖാൻ. വിദ്യാർത്ഥികൾ സമാധാനപരമായി നടത്തുന്ന ഈ പോരാട്ടം തികച്ചും സ്വാഗതാർഹമാണെന്ന് സോഷ്യൽ...

വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമം അവസാനിപ്പിക്കണം; നിരാഹാരം അവസാനിപ്പിക്കാൻ രണ്ട്...

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നിരാഹാര സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ( Wangchuk Sets Conditions To End Hunger Strike). ഗുരുഗ്രാമിലെ സ്വകാര്യ...

CJP പ്രക്ഷോഭം ആഗോള ശ്രദ്ധയിൽ: ഡൽഹിയിലെ പോലീസ് അതിക്രമത്തെ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർമന്തറിൽ യുവാക്കൾ നടത്തുന്ന വൻ പ്രക്ഷോഭം ആഗോള ശ്രദ്ധ നേടുന്നു. പ്രമുഖ വിദേശ മാധ്യമങ്ങൾ ഡൽഹിയിലെ സമരാന്തരീക്ഷവും വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങളും വിശദമായി...

അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയയെ ചോദ്യം...

2026 ഫിഫ ലോകകപ്പിന് ശേഷം അമേരിക്കയിൽ നിന്ന് മടങ്ങുകയായിരുന്ന അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ 'ചിക്കി' ടാപിയയെ അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) ചോദ്യം ചെയ്തു (Claudio Tapia...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...