ന്യൂഡൽഹി: ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. കോടതി അലക്ഷ്യക്കേസിലാണ് നടപടി. തന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് 2024 ഏപ്രിൽ മുതൽ കോടതി പുറപ്പെടുവിച്ച ഒന്നിലധികം ഉത്തരവുകൾ ബൈജു രവീന്ദ്രൻ നിരന്തരം ലംഘിച്ചതായി കോടതി കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു.(Byju Raveendran Sentenced To Six Months Jail By Singapore Court In Contempt Case Filed By Qatar Investment Subsidiary)
ശിക്ഷാ വിധിയുടെ ഭാഗമായി സിംഗപ്പൂർ അധികൃതർക്ക് മുന്നിൽ കീഴടങ്ങാനും, കോടതിച്ചെലവായി 90,000 സിംഗപ്പൂർ ഡോളർ അടയ്ക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ഒരു അനുബന്ധ കമ്പനിയുടെ ഓഹരികൾ കൈവശം വച്ചിരുന്ന കമ്പനിയുടെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ കീഴിലുള്ള ഒരു ഉപകമ്പനിയാണ് ബൈജു രവീന്ദ്രനെതിരെ സിംഗപ്പൂർ കോടതിയിൽ നിയമനടപടി സ്വീകരിച്ചത്.
ബൈജൂസ് കമ്പനി കടുത്ത ജീവനക്കാരുടെ വെട്ടിക്കുറയ്ക്കലും സാമ്പത്തിക പ്രതിസന്ധിയും നേരിട്ടിരുന്ന മുൻപൊരു ഘട്ടത്തിലാണ് ഖത്തർ ഹോൾഡിങ്സ് ഇതിൽ നിക്ഷേപം നടത്തിയത്. കോടതിയിൽ ഖത്തർ ഹോൾഡിങ്സിനായി പ്രമുഖ നിയമ സ്ഥാപനമായ ‘ഡ്രൂ ആൻഡ് നേപ്പിയർ’ ഹാജരായപ്പോൾ, ബൈജൂസ് ഇൻവെസ്റ്റ്‌മെന്റിനായി ‘ഫെർവെന്റ് ചേമ്പേഴ്സ്’ ആണ് വാദിച്ചത്. സ്റ്റാർട്ടപ്പ് ഹീറോയിൽ നിന്ന് നിയമക്കുരുക്കുകളിലേക്ക്ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകത്തെ ഏറ്റവും വലിയ വിജയഗാഥയായി ഉയർത്തിക്കാട്ടപ്പെട്ടിരുന്ന ബൈജു രവീന്ദ്രന് ഏറ്റവുന്ന വലിയ തിരിച്ചടിയാണ് ഈ കോടതി വിധി.
Story Summary
Byju’s founder Byju Raveendran has been sentenced to six months in jail by a Singapore court for contempt after failing to comply with multiple asset disclosure orders since April 2024. The legal proceedings were initiated by a subsidiary of the Qatar Investment Authority. The court also ordered him to surrender and pay S$90,000 in costs, marking another major blow to the embattled entrepreneur.

