ഭോപ്പാൽ : മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ 17 വയസ്സുകാരിയെ പീഡിപ്പിക്കുകയും നിർബന്ധപൂർവ്വം മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുകയും ചെയ്ത ലൗ ജിഹാദ് (Bhopal Rape Religious Conversion News) റാക്കറ്റിനെ പോലീസ് തകർത്തു. ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിയും മറ്റ് രണ്ട് യുവാക്കളുമാണ് ഈ കേസിൽ പിടിയിലായത്. ഭോപ്പാലിലെ ഖജൂരി സഡക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രധാന പ്രതിയായ യുവാവ് തന്റെ യഥാർത്ഥ പേരും മതവും മറച്ചുവെച്ചാണ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.
പ്രധാന പ്രതിയായ തൗഫീഖ് (Taufiq), ഇയാൾക്ക് കൂട്ടുനിന്ന സുഹൃത്ത് സൽമാൻ (Salman), മുസ്ക്കാൻ (Muskan) എന്ന് വിളിക്കുന്ന ഒരു ട്രാൻസ്‌ജെൻഡർ വ്യക്തി എന്നിവരാണ് അറസ്റ്റിലായത്.താൻ ഹിന്ദുവാണ് എന്ന് വിശ്വസിപ്പിച്ച് തൗഫീഖ് പെൺകുട്ടിയെ പ്രണയക്കുരുക്കിലാക്കി. തുടർന്ന് പലതവണ പീഡിപ്പിക്കുകയും ഇതിന്റെ വീഡിയോ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇയാൾ തന്റെ യഥാർത്ഥ മതം വെളിപ്പെടുത്തുകയും ഇസ്ലാം മതം സ്വീകരിക്കാൻ പെൺകുട്ടിയെ നിർബന്ധിക്കുകയും ചെയ്തു.
പ്രതിക്ക് പെൺകുട്ടിയെ വലയിലാക്കാൻ സഹായം നൽകിയതും മതപരിവർത്തനത്തിനായി പെൺകുട്ടിയെ മാനസികമായി സമ്മർദ്ദത്തിലാക്കിയതും മുസ്ക്കാൻ എന്ന ട്രാൻസ്‌ജെൻഡർ ആണെന്ന് പോലീസ് കണ്ടെത്തി.പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ലൗ ജിഹാദ് വിരുദ്ധ നിയമം (MP Freedom of Religion Act), പോക്സോ (POCSO), ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

