പ്രയാഗ്‌രാജ്: പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ തമ്മിലുള്ള വിവാഹത്തിലോ പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിലോ പോലീസ് അന്വേഷണം നടത്തുന്നത് ഭരണഘടനാപരമായ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി. ക്രിമിനൽ നിയമ നടപടികളുടെ ദുരുപയോഗമാണിതെന്നും, വിവാഹങ്ങൾ അന്വേഷിക്കലല്ല മറിച്ച് കുറ്റകൃത്യങ്ങൾ അന്വേഷിക്കലാണ് പോലീസിന്റെ ചുമതലയെന്നും കോടതി വ്യക്തമാക്കി.(Allahabad High Court Police Have No Business Investigating Adult Marriages FIR Quashed)
ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് തരുൺ സക്‌സേന എന്നിവരടങ്ങിയ ബെഞ്ചാണ് പരാതിക്കാരിയുടെ പിതാവ് നൽകിയ തട്ടിക്കൊണ്ടുപോകൽ കേസ് (FIR) റദ്ദാക്കിക്കൊണ്ട് സുപ്രധാന വിധി പ്രസ്താവിച്ചത്. 28-കാരനായ യുവാവ് 26-കാരിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിച്ചുവെന്ന് ആരോപിച്ചാണ് പെൺകുട്ടിയുടെ പിതാവ് ഭാരതീയ ന്യായ സംഹിത അനുസരിച്ച് കേസ് ഫയൽ ചെയ്തത്.
എന്നാൽ, തങ്ങൾ പരസ്പര സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്നും വീട്ടുകാരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി ദമ്പതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പെൺകുട്ടി കോടതിയിൽ നേരിട്ട് ഹാജരായി സ്വന്തം സമ്മതം വ്യക്തമാക്കിയിട്ടും കേസ് അന്വേഷണവുമായി മുന്നോട്ട് പോകാൻ വാശിപിടിച്ച ഭാദോഹി സൂപ്രണ്ട് ഓഫ് പോലീസിന്റെ (SP) നിലപാടിനെ കോടതി അതിരൂക്ഷമായി വിമർശിച്ചു. കേസ് റദ്ദാക്കിയ കോടതി ഭാദോഹി എസ്.പിക്കും സുരിയവൻ എസ്.എച്ച്.ഓയ്ക്കും 1,000 രൂപ വീതവും, പെൺകുട്ടിയുടെ പിതാവിനോട് 5,000 രൂപ മകൾക്ക് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിട്ടു.
Story Summary
The Allahabad High Court quashed an FIR against a 28-year-old man accused of kidnapping a 26-year-old woman for marriage, ruling that police have no business investigating marriages between consenting adults. A bench of Justices JJ Munir and Tarun Saxena termed such investigations a violation of Article 21 rights and imposed costs on the Bhadohi SP, SHO, and the woman’s father.


